CMDRF

കയ്യില്‍ പണമില്ല; കഴുത്തില്‍ കിടന്ന സ്വര്‍ണമാല വിറ്റ് കിട്ടിയ ഒന്നര ലക്ഷത്തിന് ക്വട്ടേഷന്‍

കയ്യില്‍ പണമില്ല; കഴുത്തില്‍ കിടന്ന സ്വര്‍ണമാല വിറ്റ് കിട്ടിയ ഒന്നര ലക്ഷത്തിന് ക്വട്ടേഷന്‍
കയ്യില്‍ പണമില്ല; കഴുത്തില്‍ കിടന്ന സ്വര്‍ണമാല വിറ്റ് കിട്ടിയ ഒന്നര ലക്ഷത്തിന് ക്വട്ടേഷന്‍

ചെന്നൈ: കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 18 നാണ് പോര്‍ക്കൊടി ഭര്‍ത്താവ് ഗുണ്ടാനേതാവ് ആര്‍ക്കോട് സുരേഷ് ചെന്നൈ പട്ടിനമ്പാക്കത്ത് വെച്ച് കൊല്ലപ്പെടുന്നത്. ആരുദ്ര സ്വര്‍ണനിക്ഷേപപദ്ധതി തട്ടിപ്പുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഈ കൊലപാതകവുമായി ബന്ധപ്പെട്ട് നിരവധി പേര്‍ അറസ്റ്റിലായെങ്കിലും ആംസ്‌ട്രോങ്ങിനെതിരെ കേസെടുത്തിരുന്നില്ല. എന്നാല്‍ കൊലപാതകത്തില്‍ ആംസ്‌ട്രോങ്ങിന് ബന്ധമുണ്ടെന്ന് ഉറച്ച വിശ്വസിച്ച സുരേഷിന്റെ ഭാര്യ പോര്‍ക്കൊടി ഭര്‍ത്താവിന്റെ ഘാതകനെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകായായിരുന്നു.

അങ്ങനെയാണ് ഭര്‍ത്താവിന്റെ സഹോദരന്‍ ബാലുവിനെ വിളിച്ച് വരുത്തുന്നത്. എന്നാല്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് നല്‍കാന്‍ പോര്‍ക്കൊടിയുടെ കയ്യില്‍ പണമില്ലായിരുന്നു. കഴുത്തിലെ സ്വര്‍ണമാല വിറ്റ് ഒന്നര ലക്ഷം രൂപ ബാലുവിന് നല്‍കി. ബാലുവും സംഘവും ചേര്‍ന്ന് കഴിഞ്ഞ ജൂലൈ അഞ്ചിന് കൃത്യം നടപ്പാക്കി. രാത്രി ഏഴരയോടെ പെരമ്പൂരിലെ വീട്ടിലേക്കു വാഹനത്തില്‍ വരുന്നതിനിടെ സാന്തയപ്പന്‍ സ്ട്രീറ്റില്‍ ആറംഗ സംഘം തടഞ്ഞുനിര്‍ത്തി ഇദ്ദേഹത്തെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആംസ്‌ട്രോങ്ങിനെ ഗ്രീംസ് റോഡിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കേസില്‍ മുഖ്യപ്രതിയായ സുരേഷിന്റെ സഹോദരന്‍ പൊന്നെ ബാലു അടക്കം 23 പേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഒളിവില്‍ പോയ പോര്‍ക്കൊടിയെ ആന്ധ്രയില്‍ വെച്ച് കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്.

Top