CMDRF

സ്പീക്കര്‍ സ്ഥാനത്തേയ്ക്ക് ഓം ബിര്‍ള: മത്സരം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്‍ഡ്യ സഖ്യത്തെ കണ്ട് രാജ്‍നാഥ് സിംഗ്

സ്പീക്കര്‍ സ്ഥാനത്തേയ്ക്ക് ഓം ബിര്‍ള: മത്സരം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്‍ഡ്യ സഖ്യത്തെ കണ്ട് രാജ്‍നാഥ് സിംഗ്
സ്പീക്കര്‍ സ്ഥാനത്തേയ്ക്ക് ഓം ബിര്‍ള: മത്സരം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്‍ഡ്യ സഖ്യത്തെ കണ്ട് രാജ്‍നാഥ് സിംഗ്

ഡല്‍ഹി: ലോക്‌സഭാ സ്പീക്കര്‍ സ്ഥാനത്തേയ്ക്ക് ഓം ബിര്‍ളയുടെ പേര് നിര്‍ദേശിച്ച് എന്‍ഡിഎ. ഉച്ചയോടെ അദ്ദേഹം നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. എന്നാല്‍ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാല്‍ പ്രതിപക്ഷം മത്സരത്തിനിറങ്ങാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്.

സ്പീക്കര്‍ സ്ഥാനത്തേക്ക് സ്ഥാനാര്‍ഥിയെ നിര്‍ത്താനുള്ള ഇന്‍ഡ്യ സഖ്യത്തിന്റെ നീക്കം മുന്നില്‍ക്കണ്ട് ബിജെപി സമവായ ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. മത്സരം ഒഴിവാക്കണമെന്നും ഓം ബിര്‍ളയെ പിന്തുണയ്ക്കണമെന്നും ആവശ്യപ്പെട്ട് രാജ്നാഥ് സിംഗ് ഇന്‍ഡ്യ സഖ്യനേതാക്കളെ കണ്ടു. നാളെയാണ് ലോക്‌സഭാ സ്പീക്കര്‍ തിരഞ്ഞെടുപ്പ് നടക്കുക. ഇന്ന് 12 മണി വരെയാണ് ലോക്‌സഭ സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശപത്രിക നല്‍കാനുളള സമയം. എട്ട് തവണ എംപിയായ കൊടിക്കുന്നില്‍ സുരേഷിനെ ഡെ. സ്പീക്കര്‍ ആക്കണമെന്ന ആവശ്യത്തില്‍ ഇന്‍ഡ്യ സഖ്യം ഉറച്ചുനില്‍ക്കുകയാണ്. അല്ലാത്ത പക്ഷം പ്രതിപക്ഷത്തിന്റെ സ്പീക്കര്‍ നോമിനിയായി കൊടിക്കുന്നില്‍ മത്സരിക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

സ്പീക്കര്‍ തിരഞ്ഞെടുപ്പിന് ശേഷം പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിക്കും. രാഹുല്‍ ഗാന്ധി തന്നെ പ്രതിപക്ഷ നേതൃസ്ഥാനത്ത് എത്തും എന്നാണ് പ്രതീക്ഷ. അക്ഷരമാല ക്രമത്തില്‍ മഹാരാഷ്ട്ര മുതല്‍ പശ്ചിമ ബംഗാള്‍ വരെയുള്ള സംസ്ഥാനങ്ങളിലെ എംപിമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാഹുല്‍ ഗാന്ധി, അഖിലേഷ് യാദവ്, യൂസഫ് പത്താന്‍ അടക്കമുള്ളവരുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും.

Top