CMDRF

ഒമാന്‍ എണ്ണ വില വീണ്ടും കുറഞ്ഞ് 73.37 ഡോളറില്‍

വില കുറയുന്നത് എണ്ണ ഉൽപാദന രാജ്യങ്ങളെ പ്രതികൂലമായി ബാധിക്കും

ഒമാന്‍ എണ്ണ വില വീണ്ടും കുറഞ്ഞ് 73.37 ഡോളറില്‍
ഒമാന്‍ എണ്ണ വില വീണ്ടും കുറഞ്ഞ് 73.37 ഡോളറില്‍

മസ്കറ്റ്: ഒമാന്‍ എണ്ണ വില വീണ്ടും കുറഞ്ഞ് ബാരലിന് 73.37 ഡോളറിലെത്തി. വെള്ളിയാഴ്ച 0.4 ഡോളറാണ് കുറഞ്ഞത്. രണ്ടാഴ്ചയിലധികമായി എണ്ണ വില കുറയുകയായിരുന്നു. എന്നാല്‍, വ്യാഴാഴ്ച രണ്ട് സെന്റ് വര്‍ധിച്ചിരുന്നു. ബുധനാഴ്ച ഒറ്റ ദിവസം 3.24 ഡോളര്‍ കുറഞ്ഞിരുന്നു.

അന്താരാഷ്ട്ര വിപണിയിലും എണ്ണ വില ഇടിയുകയാണ്. കഴിഞ്ഞ ഒമ്പത് മാസത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇപ്പോയുള്ളത്. അന്താരാഷ്ട്ര മാര്‍ക്കറ്റിലും ഒറ്റ ദിവസം 4.4 ശതമാനത്തിനും 4.9 ശതമാനത്തിനും ഇടക്കാണ് വില ഇടിവ്. കഴിഞ്ഞ മാസം 12 മുതലാണ് വില കുറയാന്‍ തുടങ്ങിയത്. ബാരലിന് 80 ഡോളറിനടുത്തായിരുന്നു ഒമാന്‍ എണ്ണ വില.

മാർക്കറ്റ് വിവരങ്ങൾ

അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ എണ്ണക്ക് ഡിമാന്‍ഡ് കുറഞ്ഞതാണ് എണ്ണ വില കുറയാന്‍ പ്രധാന കാരണം. ഈ വര്‍ഷം ദിവസം രണ്ട് ദശലക്ഷം ബാരല്‍ എണ്ണ അധികം വേണ്ടി വരുമെന്നായിരുന്നു കണക്ക് കൂട്ടിയിരുന്നത്. എന്നാല്‍, ചൈനയില്‍ എണ്ണക്ക് പ്രതീക്ഷിച്ച ഡിമാന്‍ഡ് ഉണ്ടാവാത്തത് വിലയെ ബാധിച്ചിരുന്നു.അമേരിക്കന്‍ മാര്‍ക്കറ്റ് പൊതുവേ വളര്‍ച്ച മുരടിപ്പ് കാണിക്കുന്നത് എണ്ണ വിലയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. യൂറോപ്യന്‍ മാര്‍ക്കറ്റും വളര്‍ച്ച നിരക്ക് മോശമായാണ് കാണിക്കുന്നത്. ഇത് തന്നെയാണ് ഒമാന്‍ എണ്ണവിലയും കുറയാന്‍ കാരണം.

എന്നാല്‍, എണ്ണ വില കുറയുന്നത് എണ്ണ ഉല്‍പാദന രാജ്യങ്ങളെ പ്രതികൂലമായി ബാധിക്കും. ബാരലിന് 80 ഡോളറില്‍ താഴെ വന്നാല്‍ അതത് രാജ്യങ്ങളുടെ ബജറ്റിനെ പ്രതികൂലമായി ബാധിക്കും. എണ്ണ വില കുറഞ്ഞത് കാരണം ഒപെകും മറ്റ് അംഗരാജ്യങ്ങളും നേരത്തെ എണ്ണ ഉത്പാദനം കുറക്കാന്‍ തീരുമാനിച്ചിരുന്നു. ഒമാനും ഈ തീരുമാനം പാലിച്ചിരുന്നു.ദിവസം 1,80,000 ബാരല്‍ എണ്ണ ഉല്‍പാദനം കുറക്കാനായിരുന്നു തീരുമാനം. ഇതോടെ എണ്ണ വില വര്‍ധിക്കുകയും ചെയ്തിരുന്നു. ഒപെകിന്റെ എണ്ണ ഉല്‍പാദന വെട്ടി കുറക്കലിന്റെ കാലാവധി ഒക്ടോബര്‍ വരെയായിരുന്നു.

Top