വണ്‍ ഡയറക്ഷന്‍ എന്ന ബ്രിട്ടീഷ് ബോയ് ബാന്‍ഡിലൂടെ പ്രശസ്തനായ ഗായകന്‍ ലിയാം പെയിനിനെ (31) മരിച്ചനിലയിൽ കണ്ടെത്തി. അര്‍ജന്റീനയില്‍ വെച്ച് ജീവനൊടുക്കും മുമ്പ് പെയിൻ അക്രമാസക്തനായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. മുന്‍ കാമുകി ഹെന്റിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ തുടര്‍ന്ന് ലിയാം സമ്മര്‍ദ്ദത്തിലായിരുന്നു. ബ്യൂണസ് ഐറിസിലുള്ള കാസര്‍ സര്‍ ഹോട്ടലിന്റെ മൂന്നാം നിലയില്‍ നിന്ന് ചാടിയാണ് പെയിൻ മരിച്ചത്.
ഹോട്ടലിന്റെ ഉൾവശത്തുള്ള നടുമുറ്റത്ത് നിന്നാണ് ഗായകന്റെ ശരീരം കണ്ടെത്തിയത്. പിരിച്ചുവിട്ട പോപ്പ് ബാൻഡായ ‘വൺ ഡയറക്ഷ’ന്‍റെ ഭാഗമായി ഹാരി സ്റ്റൈൽസ്, സെയ്ൻ മാലിക്, നിയാൽ ഹൊറാൻ, ലൂയിസ് ടോംലിൻസൺ എന്നിവർക്കൊപ്പമാണ് പെയ്ൻ ആഗോള പ്രശസ്തിയിലേക്ക് ഉയർന്നത്.
Also Read: ഇതൊരു ഉഗ്രൻ ‘പണി’ തന്നെ; ജോജു ജോർജിന്റെ ആദ്യസംവിധാന ചിത്രത്തിന്റെ ട്രെയിലർ എത്തി
2010ലെ ‘എക്സ് ഫാക്ടർ മ്യൂസിക് മത്സര ഷോ’യുടെ ബ്രിട്ടീഷ് പതിപ്പിൽ മൂന്നാം സ്ഥാനത്തെത്തിയതിന് ശേഷമാണ് ബാൻഡ് ആരംഭിച്ചത്. എന്നാൽ, 2016 ൽ ഗ്രൂപ്പ് പിരിഞ്ഞു. പിന്നീട് അതിന്റെ അംഗങ്ങൾ സോളോ കരിയർ ഉൾപ്പെടെ വ്യത്യസ്ത പ്രോജക്ടുകളിലേക്ക് മാറി. പെയ്ൻ ഈ മാസം ആദ്യം ബ്യൂണസ് അയേഴ്സിൽ തന്റെ മുൻ ബാൻഡ്മേറ്റ് നിയാൽ ഹൊറന്റെ സംഗീത പരിപാടിയിൽ പങ്കെടുത്തിരുന്നു.
ലഹരിക്കടിപ്പെട്ടതിനെ തുടർന്ന് ആസക്തിയുമായി മല്ലിടുന്നതിനെക്കുറിച്ചും പുനരധിവാസ കേന്ദ്രത്തിൽ സമയം ചെലവഴിക്കുന്നതിനെക്കുറിച്ചും സംഗീതജ്ഞൻ മാധ്യമങ്ങളിൽ തുറന്ന് പറഞ്ഞിരുന്നു. കാമുകിക്കൊപ്പം അടുത്തിടെയാണ് അദ്ദേഹം അർജന്റീനയിൽ അവധിക്കാലം ചെലവഴിക്കാനെത്തിയത്. കഴിഞ്ഞ പതിനാലിന് കാമുകി തിരിച്ചുപോയെങ്കിലും അദ്ദേഹം ഇവിടെ തുടരുകയായിരുന്നു.