CMDRF

ഓണ്‍ലൈന്‍ അപേക്ഷയ്ക്ക് ഓണ്‍ലൈന്‍ പരിഹാരം ഉറപ്പാക്കും: മന്ത്രി എം ബി രാജേഷ്

ഓണ്‍ലൈന്‍ അപേക്ഷയ്ക്ക് ഓണ്‍ലൈന്‍ പരിഹാരം ഉറപ്പാക്കും: മന്ത്രി എം ബി രാജേഷ്
ഓണ്‍ലൈന്‍ അപേക്ഷയ്ക്ക് ഓണ്‍ലൈന്‍ പരിഹാരം ഉറപ്പാക്കും: മന്ത്രി എം ബി രാജേഷ്

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ വകുപ്പിലെ പ്രവര്‍ത്തനങ്ങള്‍ പരിഷ്‌കരിക്കുന്നു. കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ അടക്കം മന്ത്രി എം ബി രാജേഷ് സമഗ്ര ഭേദഗതി പ്രഖ്യാപിച്ചു. സമയബന്ധിത സേവനം ഉറപ്പാക്കാനും അഴിമതി തടയാനും സംവിധാനമുണ്ടാകും. പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റില്‍ പൊതുജനങ്ങള്‍ക്ക് തല്‍സമയം പരാതി അറിയിക്കാന്‍ കോള്‍ സെന്ററും വാട്‌സ് ആപ്പ് നമ്പരും ഏര്‍പ്പെടുത്തും. കിട്ടുന്ന പരാതികളില്‍ ഉടനടി തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഓണ്‍ലൈന്‍ അപേക്ഷ കൊടുത്താലും ചില ഉദ്യോഗസ്ഥര്‍ ആളുകളെ നേരിട്ട് വിളിച്ച് വരുത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഓണ്‍ലൈന്‍ അപേക്ഷയ്ക്ക് ഓണ്‍ലൈന്‍ പരിഹാരം തന്നെ ഉറപ്പാക്കും. അപേക്ഷകരെ ഓഫീസുകളില്‍ അനാവശ്യമായി കയറ്റി ഇറക്കിയാല്‍ കര്‍ശന നടപടിയുണ്ടാകും. ആവശ്യമായ രേഖകളുടെ ചെക് ലിസ്റ്റ് ഓണ്‍ലൈനായാലും അല്ലെങ്കിലും ആദ്യമേ അപേക്ഷകന് നല്‍കണം. പുതിയ രേഖകള്‍ ആവശ്യമെങ്കിള്‍ അധിക രേഖക്കുള്ള കാരണം ഉദ്യോഗസ്ഥന്‍ രേഖാമൂലം തന്നെ അപേക്ഷകനെ അറിയിക്കണം. ആഭ്യന്തര വിജിലന്‍സ് ഉദ്യോഗസ്ഥര്‍ക്ക് ചുമതല വിഭജിച്ച് നല്‍കുമെന്നും മന്ത്രി പറഞ്ഞു. സേവനത്തിനുള്ള സമയപരിധി, എത്ര ദിവസം കൊണ്ട് ഫയല്‍ തീര്‍പ്പാക്കണം എന്നിവ പരാതി പരിഹാര നമ്പര്‍ സഹിതം എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പ്രദര്‍ശിപ്പിക്കണം. ഈ വിവരങ്ങള്‍ എല്ലാം ഉള്‍പ്പെടുത്തി തദ്ദേശ സ്ഥാപനങ്ങളില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കും. സ്ഥിരം അദാലത്ത് സമിതികള്‍ കൂടുതല്‍ ജനകീയമാക്കുമെന്നും മന്ത്രി പറഞ്ഞു.

കെട്ടിട നിര്‍മ്മാണ പ്ലോട്ടില്‍ പാര്‍ക്കിംഗ് വേണമെന്ന നിബന്ധനയില്‍ ഉപാധികളോടെ ഇളവ് അനുവദിക്കും. ഉടമസ്ഥന്റെ തൊട്ടടുത്തുള്ള പ്ലോട്ടില്‍ കൂടി പാര്‍ക്കിംഗ് അനുമതി നല്‍കുന്നതാണ് പരിഗണിക്കുന്നുത്. കെട്ടിട നിര്‍മ്മാണ രംഗത്ത് വലിയ മാറ്റം ഇതുവഴി ഉണ്ടാകും. ഗ്യാലറി ഇല്ലാത്ത ടര്‍ഫുകളുടെയും പാര്‍ക്കിംഗ് വ്യവസ്ഥയില്‍ ഇളവ് നല്‍കും. ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനത്തിലും വന്‍ മാറ്റങ്ങള്‍ മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. പാഴ് വസ്തു ശേഖരണ കലണ്ടറിന് പുറത്ത് ഉപഭോക്താക്കള്‍ക്ക് ആവശ്യമെങ്കില്‍ പ്രത്യേക തുക ഈടാക്കി മാലിന്യം ശേഖരിക്കുമെന്ന് എം ബി രാജേഷ് പറഞ്ഞു.

Top