അവയവക്കടത്ത്; എറണാകുളത്തെ രണ്ട് സ്വകാര്യ ആശുപത്രികൾക്കു ബന്ധമുണ്ടെന്ന് പരാതി ലഭിച്ചതായി മുഖ്യമന്ത്രി

അവയവക്കടത്ത്; എറണാകുളത്തെ രണ്ട് സ്വകാര്യ ആശുപത്രികൾക്കു ബന്ധമുണ്ടെന്ന് പരാതി ലഭിച്ചതായി മുഖ്യമന്ത്രി

തിരുവനന്തപുരം: അവയവക്കടത്തു സംബന്ധിച്ച് എറണാകുളത്തെ രണ്ട് ആശുപതികൾക്ക് ബന്ധമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ട് പരാതികൾ ലഭിച്ചതായും അന്വേഷണം പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. അവയവക്കടത്ത് മാഫിയയുമായി എറണാകുളത്തെ 2 സ്വകാര്യ ആശുപത്രികൾക്കു ബന്ധമുണ്ടെന്ന മലപ്പുറം സ്വദേശിയുടെ പരാതിയും തിരുവനന്തപുരത്ത് അനധികൃത അവയവമാറ്റ ശസ്ത്രക്രിയ നടത്തിയെന്ന മറ്റൊരു പരാതിയുമാണു ലഭിച്ചിരിക്കുന്നത്.

എറണാകുളം നെടുമ്പാശേരിയിൽ റജിസ്റ്റർ ചെയ്ത കേസിൽ 3 പേരെ അറസ്റ്റ് ചെയ്തു. ഒളിവിൽ കഴിയുന്ന പ്രധാന പ്രതി മധു ജയകുമാറിനെ കണ്ടെത്താൻ ഇന്റർപോൾ വഴി ബ്ലൂ കോർണർ നോട്ടിസ് പുറപ്പെടുവിക്കാനുള്ള നടപടികളിലാണു പൊലീസ്. 13 അംഗ പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. തിരുവനന്തപുരത്തെ കേസിൽ പൂജപ്പുര പൊലീസ് പ്രാഥമിക അന്വേഷണം നടത്തുകയാണെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.

Top