പൂണെ: ന്യൂസിലാൻഡിനെതിരെ നടന്ന രണ്ടാം ടെസറ്റിൽ ഇന്ത്യക്ക് 359 റൺസ് വിജയലക്ഷ്യം. കളിയുടെ രണ്ടാം ഇന്നിങ്സിൽ ന്യൂസിലാൻഡ് 255 റൺസിൽ എല്ലാവരും പുറത്തായി. മൂന്നാം ദിനം അഞ്ചിന് 198 റൺസ് എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച കിവികൾക്ക് 57 റൺസ് എടുക്കുന്നതിനിടെ ശേഷിച്ച അഞ്ച് വിക്കറ്റും നഷ്ടമാവുകയായിരുന്നു. അതേസമയം അഞ്ചിൽ മൂന്ന് വിക്കറ്റും നേടിയത് രവീന്ദ്ര ജഡേജയാണ് .
86 റൺസ് നേടിയ നായകൻ ടോം ലാഥമാണ് ന്യൂസിലാൻഡിന്‍റെ ടോപ് സ്കോറർ.എന്നാൽ ന്യൂസിലാൻഡിന്‍റെ അവസാന വിക്കറ്റ് റണ്ണൗട്ടായിരുന്നു. രണ്ടാം ഇന്നിങ്സിൽ രവിചന്ദ്രൻ അശ്വിൻ രണ്ടും ജഡേജ മൂന്നും, വാഷിങ്ടൺ സുന്ദർ നാലും വിക്കറ്റ് വീഴ്ത്തി. ഗ്ലെൻ ഫിലിപ്സ് 48ഉം ടോം ബണ്ടൽ 41ഉം റൺസ് നേടി.
Also Read: എല്ലാത്തിനും ഞാനാണ് ഉത്തരവാദി എന്ന് ആരോപിച്ചു, അകാലത്ത് ഏറെ വിഷമിച്ചു.. സേവാഗിനെതിരെ മാക്സ്‌വെല്‍
ആദ്യ ഇന്നിങ്സിൽ ന്യൂസിലാൻഡ് 255 റൺസ് നേടിയപ്പോൾ ഇന്ത്യ 156 റൺസിന് ഓൾഔട്ടാകുകയായിരുന്നു. സ്പിന്നർമാരെ തുണക്കുന്ന പിച്ചിൽ, മികച്ച സ്പിൻ നിരയുള്ള ന്യൂസിലൻഡിനെതിരെ ഇന്ത്യ വിജയലക്ഷ്യം മറികടക്കുമോ എന്ന് കളിക്കളത്തിൽ കണ്ടറിയണം. ആദ്യ ഇന്നിങ്സിൽ ഇന്ത്യക്കായി വാഷിങ്ടൺ സുന്ദറും ന്യൂസിലാൻഡിനായി മിച്ചൽ സാന്‍റ്നറും ഏഴ് വിക്കറ്റുകൾ വീതം വീഴ്ത്തിയിരുന്നു.