CMDRF

സ്വന്തം മണ്ണിലും നാണം കെട്ട് പാക്കിസ്ഥാൻ

സ്വന്തം മണ്ണിലും നാണം കെട്ട് പാക്കിസ്ഥാൻ
സ്വന്തം മണ്ണിലും നാണം കെട്ട് പാക്കിസ്ഥാൻ

ടെസ്റ്റ് ക്രിക്കറ്റിൽ പുതുചരിത്രമെഴുതി ബംഗ്ലാദേശ്. ചരിത്രത്തിലാദ്യമായി പാകിസ്താനെതിരെ ബംഗ്ലാദേശിന് ടെസ്റ്റ് ക്രിക്കറ്റിൽ വിജയം. റാവൽപിണ്ടിയിൽ നടന്ന ആദ്യ ടെസ്റ്റിൽ പാകിസ്താനെ 10 വിക്കറ്റിന് തോൽപ്പിച്ചാണ് ബംഗ്ലാദേശ് ചരിത്രമെഴുതിയത്. സ്കോർ പാകിസ്താൻ 448/6 ഡിക്ലയർ‍ഡ്, 146; ബംഗ്ലാദേശ് 565, 30/0.

മത്സരത്തിന്റെ അവസാന ദിവസമായ ഇന്ന് വിക്കറ്റ് നഷ്ടമില്ലാതെ 23 റൺസെന്ന നിലയിലാണ് പാകിസ്താൻ രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗ് പുഃനരാരംഭിച്ചത്. 14 റൺസുമായി ക്യാപ്റ്റൻ ഷാൻ മസൂദിനെ രാവിലെ തന്നെ പാകിസ്താന് നഷ്ടമായി. പിന്നാലെ വന്നവരിൽ മുഹമ്മദ് റിസ്വാന് മാത്രമാണ് അൽപ്പമെങ്കിലും പിടിച്ചുനിൽക്കാനായത്. 51 റൺസെടുത്ത റിസ്വൻ ഒമ്പതാമനായാണ് പുറത്തായത്. അബ്ദുള്ള ഷെഫീക്ക് 37 റൺസും ബാബർ അസം 22 റൺസുമെടുത്തു. രണ്ടാം ഇന്നിംഗ്സിൽ പാകിസ്താന് ആകെ നേടാനായത് 146 റൺസ് മാത്രമാണ്. മെഹിദി ഹസൻ നാല് വിക്കറ്റും ഷാക്കിബ് അൽ ഹസ്സൻ മൂന്നും വിക്കറ്റ് വീഴ്ത്തി.

Also Read:റാവല്‍പിണ്ടി ടെസ്റ്റില്‍ പാകിസ്ഥാന്‍ തോല്‍വിയിലേക്ക്

ചരിത്ര വിജയത്തിനായി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന് ലക്ഷ്യത്തിലെത്താൻ വേണ്ടിയിരുന്നത് വെറും 30 റൺസ് മാത്രമായിരുന്നു. ഓപ്പണർമാരായ സാക്കിർ ഹസ്സനും ഷദ്മാൻ ഇസ്ലാമും വിക്കറ്റ് നഷ്ടം കൂടാതെ ബംഗ്ലാദേശിനെ ലക്ഷ്യത്തിലെത്തിച്ചു. സാക്കിർ 15 റൺസും ഷദ്മാൻ ഇസ്ലാം 9 റൺസും നേടി പുറത്താകാതെ നിന്നു.

Top