CMDRF

ഹരിയാനയില്‍ ബി.ജെ.പിക്ക് വീണ്ടും തിരിച്ചടി; പാര്‍ട്ടി വക്താവായ കര്‍ണി സേനാ തലവന്‍ സുരജ് പാല്‍ അമു രാജിവച്ചു

ഹരിയാനയില്‍ ബി.ജെ.പിക്ക് വീണ്ടും തിരിച്ചടി; പാര്‍ട്ടി വക്താവായ കര്‍ണി സേനാ തലവന്‍ സുരജ് പാല്‍ അമു രാജിവച്ചു
ഹരിയാനയില്‍ ബി.ജെ.പിക്ക് വീണ്ടും തിരിച്ചടി; പാര്‍ട്ടി വക്താവായ കര്‍ണി സേനാ തലവന്‍ സുരജ് പാല്‍ അമു രാജിവച്ചു

ചണ്ഡീഗഡ്: ഹരിയാനയില്‍ ബി.ജെ.പിക്ക് വീണ്ടും തിരിച്ചടി. പാര്‍ട്ടി വക്താവും കര്‍ണി സേനാ തലവനുമായ സുരജ് പാല്‍ അമു ബിജെപി അംഗത്വം രാജിവച്ചു. ഗുജറാത്തിലെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് രാജിയെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന് അയച്ച കത്തിലാണ് അദ്ദേഹം പാര്‍ട്ടി അംഗത്വം രാജിവെക്കുന്നതായി അറിയിച്ചത്.

സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തിയ വ്യക്തിക്ക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിത്വം നല്‍കിയത് മുഴുവന്‍ ക്ഷത്രിയ സമുദായത്തിനെയും അപമാനിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്‌കോട് ലോക്‌സഭാ മണ്ഡലത്തില്‍ കേന്ദ്രമന്ത്രി പരുഷോത്തം രുപാലയെ ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയതിലാണ് അദ്ദേഹത്തിന്റെ പ്രതിഷേധം. ബ്രിട്ടീഷ് ഭരണത്തെ രാജ്യം സ്വാതന്ത്യം നേടുന്നതിന് മുന്‍പ് മഹാരാജാക്കന്മാര്‍ വണങ്ങി നിന്നുവെന്നും വിദേശ ഭരണാധികാരികള്‍ക്ക് തങ്ങളുടെ പെണ്‍മക്കളെ രാജാക്കന്മാര്‍ വിവാഹം കഴിച്ചുനല്‍കിയെന്നുമുള്ള അദ്ദേഹത്തിന്റെ പ്രസ്താവനകളുടെ പേരിലാണ് വിവാദം. രുപാല പിന്നീട് പ്രസ്താവനകളില്‍ ഖേദം പ്രകടിപ്പിച്ചെങ്കിലും കര്‍ണി സേന അതിനോട് ക്ഷമിച്ചിരുന്നില്ല.

2018 ലും സുരജ് പാല്‍ അമു പാര്‍ട്ടി അംഗത്വം രാജിവച്ചിരുന്നെങ്കിലും ഇത് പാര്‍ട്ടി നേതൃത്വം തള്ളിയിരുന്നു. 1990-91 കാലത്ത് ബിജെപി യുവ മോര്‍ച്ചയുടെ സോഹ്ന ഡിവിഷണല്‍ പ്രസിഡന്റായിരുന്ന അമുവിന് പാര്‍ട്ടിയുമായി ദീര്‍ഘകാലത്തെ ബന്ധമുണ്ട്. 1993-96 കാലത്ത് ഇദ്ദേഹം ബിജെപി യുവ മോര്‍ച്ചയുടെ ജില്ലാ ജനറല്‍ സെക്രട്ടറിയായിരുന്നു. 2018 മുതല്‍ അദ്ദേഹം പാര്‍ട്ടിയുടെ സംസ്ഥാന വക്താവാണ്.

Top