CMDRF

“എന്തുകൊണ്ടാണ് എന്നെ ടാർഗറ്റ് ചെയ്യുന്നതെന്ന് ജനങ്ങൾക്കറിയാം,വ്യക്തിഹത്യയ്ക്കെതിരെ നിയമനടപടി സ്വീകരിക്കും”; പിഎസ്‌സി വിവാദത്തിൽ കാര്യമില്ല:റിയാസ്

“എന്തുകൊണ്ടാണ് എന്നെ ടാർഗറ്റ് ചെയ്യുന്നതെന്ന് ജനങ്ങൾക്കറിയാം,വ്യക്തിഹത്യയ്ക്കെതിരെ നിയമനടപടി സ്വീകരിക്കും”; പിഎസ്‌സി വിവാദത്തിൽ കാര്യമില്ല:റിയാസ്
“എന്തുകൊണ്ടാണ് എന്നെ ടാർഗറ്റ് ചെയ്യുന്നതെന്ന് ജനങ്ങൾക്കറിയാം,വ്യക്തിഹത്യയ്ക്കെതിരെ നിയമനടപടി സ്വീകരിക്കും”; പിഎസ്‌സി വിവാദത്തിൽ കാര്യമില്ല:റിയാസ്

തിരുവനന്തപുരം: ചിഎസ്‌സി കോഴവിവാദവുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് തന്നെ വ്യക്‌തിപരമായ വിവാദങ്ങളിലേക്കു വലിച്ചിഴയ്ക്കുന്നു. വിവാദത്തിൽ ഒരു വസ്‌തുതയുമില്ലെന്ന് ബോധ്യമായിട്ടും തിരുത്താൻ തയാറാകുന്നില്ല. എന്തുകൊണ്ടാണ് ടാർഗറ്റ് ചെയ്യുന്നതെന്ന് ജനങ്ങൾക്കറിയാം. വ്യക്തിഹത്യയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ചിഎസ്‌സി അംഗത്വത്തിനു 22 ലക്ഷം രൂപ സിപിഎം കോഴിക്കോട് ടൗൺ ഏരിയ കമ്മിറ്റി അംഗത്തിനു കൈമാറിയെന്നു ഹോമിയോ ഡോക്ടർമാരായ ദമ്പതിമാരാണ് പാർട്ടി നേതൃത്വത്തിനു പരാതി നൽകിയത്. 60 ലക്ഷം രൂപ നൽകിയാൽ പിഎസ്‌സി അംഗത്വം നൽകാമെന്നായിരുന്നു വാഗ്ദാനം. ഇതിൽ 20 ലക്ഷം പിഎസ്സി അംഗത്വത്തിനും 2 ലക്ഷം മറ്റു ചെലവുകൾക്കുമായി ആദ്യഘട്ടത്തിൽ കൈമാറി വനിതാ ഡോക്‌ടർക്കു വേണ്ടി ഭർത്താവാണു പണം നൽകിയത്. അംഗത്വം കിട്ടാതെ വന്നപ്പോൾ ആയുഷ് മിഷനിൽ ഉയർന്ന തസ്തിക വാഗ്ദാനം ചെയ്തെങ്കിലും അതും നടന്നില്ല.

ഏറെ നാൾ കഴിഞ്ഞിട്ടും പണം തിരികെ കിട്ടാതായതോടെയാണ് ഡോക്ട്‌ടർ കോട്ടുളിയിലെ പാർട്ടി നേതൃത്വത്തിനു പരാതി നൽകിയത് കോട്ടുളി ഘടകം ഇതു ജില്ലാ കമ്മിറ്റിക്കു കൈമാറി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മന്ത്രിയുമായ പി.എ.മുഹമ്മദ് റിയാസിന്റെ പേരു പറഞ്ഞാണു പണം വാങ്ങിയത് എന്ന ആരോപണം പരാതിയിൽ ഉള്ളതിനാൽ പരാതി സംസ്‌ഥാന സെക്രട്ടേറിയറ്റിനും കൈമാറി. ജില്ലാ സെക്രട്ടേറിയറ്റ് യോഗം വിഷയം ചർച്ച ചെയ്തു.

Top