CMDRF

ബാധ ഒഴിപ്പിക്കൽ; യുവാവ് മരിച്ചു, പാസ്റ്ററിനെതിരെ കുടുംബം

യുവാവിന് അപസ്മാരബാധ പതിവായതിന് പിന്നാലെയാണ് കുടുംബം സഹായം തേടി പാസ്റ്ററെ സമീപിക്കുന്നത്.

ബാധ ഒഴിപ്പിക്കൽ; യുവാവ് മരിച്ചു, പാസ്റ്ററിനെതിരെ കുടുംബം
ബാധ ഒഴിപ്പിക്കൽ; യുവാവ് മരിച്ചു, പാസ്റ്ററിനെതിരെ കുടുംബം

ഗുരുദാസ്പൂർ: ശരീരത്തിൽ കൂടിയിരിക്കുന്ന ബാധ ഒഴിപ്പിക്കലിന്റെ പേരിൽ ക്രൂര മർദ്ദനമേറ്റ യുവാവ് കൊല്ലപ്പെട്ടു. അതേസമയം പാസ്റ്ററിനെതിരെ പൊലീസിൽ പരാതിയുമായി കുടുംബം. പഞ്ചാബിലെ ഗുരുദാസ്പൂരിലാണ് സംഭവം. കൊല്ലപ്പെട്ട യുവാവിന് അപസ്മാരബാധ പതിവായതിന് പിന്നാലെയാണ് കുടുംബം സഹായം തേടി പാസ്റ്ററെ സമീപിക്കുന്നത്. ഇതിന് പിന്നാലെയാണ് ജേക്കബ് മാസിഹ് എന്ന ജാക്കിയും എട്ട് സഹായികളും ഇവരുടെ വീട്ടിലെത്തിയത്. തുടർന്ന്സാമുവൽ എന്ന യുവാവിനെ ചെകുത്താൻ ബാധിച്ചെന്നും ഒഴിപ്പിക്കൽ നടത്തണമെന്നും പാസ്റ്റർ ആവശ്യപ്പെട്ടു.

Also Read: യുവ ഡോക്ടറുടെ കൊലപാതകം: പ്രതിയുടെ ദൃശ്യങ്ങൾ പുറത്ത്

ക്രൂര മർദ്ദനത്തിനൊടുവിൽ മരണം

യുവാവിന് ചെകുത്താൻ ബാധിച്ചെന്നും അത് ഒഴിപ്പിക്കൽ നടത്തണമെന്നും ആവശ്യപ്പെട്ട പാസ്റ്ററും, സഹായികളും, യുവാവിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. എന്നാൽ മർദ്ദനത്തിനൊടുവിൽ അവശനായ യുവാവിനെ വീട്ടിലെ സോഫയിൽ കിടത്തിയ ശേഷം പാസ്റ്ററും അനുയായികളും മടങ്ങുകയായിരുന്നു. ഈ മാസം ഓഗസ്റ്റ് 21 രാത്രിയായിരുന്നു ഒഴിപ്പിക്കൽ നടന്നത്. അതേസമയം രാവിലെ സോഫയിൽ മരിച്ചനിലയിൽ സാമുവലിനെ കുടുംബം കണ്ടെത്തുകയായിരുന്നു. കൊല്ലപ്പെട്ട യുവാവിന് മൂന്ന് കുട്ടികളാണ് ഉള്ളത്. അതേസമയം വീടിന് സമീപത്തെ സെമിത്തേരിയിൽ സാമുവലിനെ അടക്കം ചെയ്ത ശേഷം വീട്ടുകാർ പാസ്റ്ററിനെതിരെ പൊലീസിൽ പരാതിപ്പെടുകയായിരുന്നു.

Also Read: മുസ്ലിം വിവാഹങ്ങളുടെ രജിസ്‌ട്രേഷന്‍ ഇനി മുതല്‍ സബ് രജിസ്ട്രാര്‍ ചെയ്യും

വീട്ടുകാരുടെ പരാതിയെ തുടർന്ന് ശനിയാഴ്ച ഡെപ്യൂട്ടി മജിസ്ട്രേറ്റിന്റെ മേൽനോട്ടത്തിൽ സാമുവലിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോർട്ടം ചെയ്തു. പാസ്റ്റർ ജേക്കബ്, പ്രധാന സഹായിയായ ബൽജീത് സിംഗ് സോനും അടക്കം എട്ട് പേർക്കെതിരെയാണ് കേസ് എടുത്തിട്ടുള്ളത്. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ പാസ്റ്ററിനെതിരെ കേസ് എടുത്തതായാണ് നിലവിൽ പൊലീസ് ദേശീയ മാധ്യമങ്ങളോട് വിശദമാക്കിയത്.

Top