CMDRF

ക്രിയാത്മക സംവാദത്തിന് മാർപാപ്പയുടെ ആഹ്വാനം

സ്ത്രീ പൗരോഹിത്യം, സ്വവർഗ വിവാഹം തുടങ്ങിയ വിവാദ വിഷയങ്ങൾ പഠിക്കുന്നതിനു സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും ഈ സമിതിയുടെ റിപ്പോർട്ട് ലഭിച്ചശേഷം അവ ചർച്ച ചെയ്താൽ മതിയെന്നും മാർപാപ്പ പറഞ്ഞു.

ക്രിയാത്മക സംവാദത്തിന് മാർപാപ്പയുടെ ആഹ്വാനം
ക്രിയാത്മക സംവാദത്തിന് മാർപാപ്പയുടെ ആഹ്വാനം

വത്തിക്കാൻ സിറ്റി: വിഭാഗീയ അജൻഡകളും, തൽപര വിഷയങ്ങളും മാറ്റിവച്ച് പൊതുവായ വിഷയങ്ങളിൽ ക്രിയാത്മക സംവാദം നടത്തണമെന്ന ആഹ്വാനത്തോടെ ഫ്രാൻസിസ് മാർപാപ്പ. മെത്രാന്മാരുടെ സിനഡ് ഉദ്ഘാടനം ചെയ്ത അവസരത്തിലാണ് മാർപ്പാപ്പയുടെ ഈ ആഹ്വാനം. കുർബാനയോടെ ആയിരുന്നു സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ഒരു മാസം നീളുന്ന ആഗോള സിനഡിന്റെ തുടക്കം.

സ്ത്രീ പൗരോഹിത്യം, സ്വവർഗ വിവാഹം തുടങ്ങിയ വിവാദ വിഷയങ്ങൾ പഠിക്കുന്നതിനു സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും ഈ സമിതിയുടെ റിപ്പോർട്ട് ലഭിച്ചശേഷം അവ ചർച്ച ചെയ്താൽ മതിയെന്നും മാർപാപ്പ പറഞ്ഞു. അടുത്ത വർഷം ജൂൺ വരെയാണ് നിലവിലുള്ള സമിതിയുടെ കാലാവധി. സിനഡ് 26ന് മാർപാപ്പയ്ക്ക് റിപ്പോർട്ട് സമർപ്പിക്കും. സമിതിയിൽ 110 രാജ്യങ്ങളിൽ നിന്നായി 368 പ്രതിനിധികളാണ് പങ്കെടുക്കുന്നത്.

Top