CMDRF

‘ജോലിക്കിടയില്‍ കിട്ടുന്ന ഇടവേളകളിലും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടൂ’; റഷ്യാക്കാരെ ഉപദേശിച്ച് പുടിന്‍

നിലവില്‍ റഷ്യയില്‍ ഒരു സ്ത്രീക്ക് 1.5 കുട്ടികളാണ് ശരാശരി ഉണ്ടാകുന്നത്

‘ജോലിക്കിടയില്‍ കിട്ടുന്ന ഇടവേളകളിലും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടൂ’; റഷ്യാക്കാരെ ഉപദേശിച്ച് പുടിന്‍
‘ജോലിക്കിടയില്‍ കിട്ടുന്ന ഇടവേളകളിലും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടൂ’; റഷ്യാക്കാരെ ഉപദേശിച്ച് പുടിന്‍

മോസ്‌കോ: ജോലിക്കിടയില്‍ കിട്ടുന്ന ഇടവേളകളിലെല്ലാം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ റഷ്യാക്കാരെ ഉപദേശിച്ച് പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിന്‍. രാജ്യത്ത് ശിശു ജനന നിരക്ക് കുറയുന്നതിന് പരിഹാരമായാണ് പ്രസിഡന്റ് ഈ നിര്‍ദ്ദേശം മുന്നോട്ട് വെച്ചതെന്ന് റഷ്യന്‍ മാധ്യമമായ മെട്രോ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ റഷ്യയില്‍ ഒരു സ്ത്രീക്ക് 1.5 കുട്ടികളാണ് ശരാശരി ഉണ്ടാകുന്നത്. ഇത് 2.1 ലേക്ക് ഉയര്‍ത്തുകയാണ് ലക്ഷ്യം.

യുക്രൈന്‍ യുദ്ധം ആരംഭിച്ച ശേഷം രാജ്യത്ത് ജനസംഖ്യ താഴേക്ക് പോയിരുന്നു. യുവാക്കളില്‍ 10 ലക്ഷത്തോളം പേര്‍ രാജ്യം വിട്ടത് ഇതിന് ആക്കം കൂട്ടി. ഇതോടെയാണ് റഷ്യന്‍ സര്‍ക്കാര്‍ യുവാക്കളോട് കുട്ടികളെ കുറിച്ച് ബോധവത്കരിക്കുന്നത്.ജോലി കുട്ടികളെ ഉണ്ടാക്കുന്നതില്‍ ഒരു തടസമായി മാറരുതെന്നാണ് റഷ്യയിലെ ആരോഗ്യ മന്ത്രി ഡോ. യെവനി ഷെസ്‌തോപലോവ് പറഞ്ഞത്. ഉച്ചഭക്ഷണത്തിന്റെയും ചായ കുടിക്കാനും എടുക്കുന്ന ഇടവേളകളില്‍ വരെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്നാണ് മന്ത്രി നിര്‍ദ്ദേശിക്കുന്നത്. മെട്രോ മാധ്യമത്തിന് നല്‍കിയ പ്രതികരണത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

രാജ്യത്ത് ജനസംഖ്യാ വളര്‍ച്ചാ നിരക്ക് ഉയര്‍ത്താനുള്ള തീവ്ര പരിശ്രമത്തിലാണ് റഷ്യ. 18 നും 40 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് സൗജന്യ ഫെര്‍ടിലിറ്റി പരിശോധനയടക്കം രാജ്യത്ത് നടത്തുന്നുണ്ട്. ചെല്യാബിങ്ക് പ്രവിശ്യയില്‍ 24 വയസില്‍ താഴെയുള്ള യുവതികള്‍ക്ക് 1.02 ലക്ഷം റൂബിള്‍ (9.40 ലക്ഷം രൂപ) ആദ്യ പ്രസവത്തിന് നല്‍കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

Top