CMDRF

ജൂതമത വിശ്വാസികള്‍ക്കെതിരായ വംശീയ അധിക്ഷേപം; ബില്ലിന് യു എസ് ജനപ്രതിനിധി സഭ പാസാക്കി

ജൂതമത വിശ്വാസികള്‍ക്കെതിരായ വംശീയ അധിക്ഷേപം; ബില്ലിന് യു എസ് ജനപ്രതിനിധി സഭ പാസാക്കി
ജൂതമത വിശ്വാസികള്‍ക്കെതിരായ വംശീയ അധിക്ഷേപം; ബില്ലിന് യു എസ് ജനപ്രതിനിധി സഭ പാസാക്കി

ന്യൂയോര്‍ക്ക്: ജൂതമത വിശ്വാസികള്‍ക്കെതിരായ വംശീയ അധിക്ഷേപം ചെറുക്കാനുള്ള ബില്ലിന് യു എസ് ജനപ്രതിനിധി സഭ പാസാക്കി. ബുധനാഴ്ചയാണ് 91 വോട്ടുകള്‍ക്കെതിരെ 320 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ബില്‍ പാസായത്. അമേരിക്കന്‍ സര്‍വ്വകലാശാലകളില്‍ യുദ്ധ വിരുദ്ധ പ്രതിഷേധങ്ങളും പാലസ്തീന്‍ അനുകൂല പ്രതിഷേധങ്ങളും സജീവമാകുന്നതിനിടെയാണ് ബില്‍ പാസാക്കുന്നതെന്നാണ് ശ്രദ്ധേയമായ വിഷയം. ബില്‍ സെനറ്റിന്റെ പരിഗണനയ്ക്ക് അയച്ചിരിക്കുകയാണ്. ബില്ലിന് സെനറ്റിന്റെ അനുമതി ലഭിക്കുകയാണെങ്കില്‍ യഹൂദ വിരുദ്ധതയെ 1964 ലെ പൗരാവകാശ നിയമത്തിന്റെ കീഴില്‍ ഇന്റര്‍നാഷണല്‍ ഹോളോകോസ്റ്റ് റിമെംബ്രന്‍സ് അലയന്‍സ് എന്ന രീതിയിലാണ് കണക്കാക്കുക.

ജൂത വിരുദ്ധതയെ പുതിയ ബില്ലിലെ വ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ വാക്കുകളിലൂടെയോ ശാരീരികമായി അടക്കമുള്ള മറ്റ് പ്രകടനങ്ങളിലൂടെയോ പ്രകടിപ്പിക്കുന്നത് ബില്ലിലെ വ്യവസ്ഥകള്‍ അനുസരിച്ച് കുറ്റകരമാണ്. ജൂത വിഭാഗത്തിന്റെ കൂട്ടമായി കണക്കാക്കപ്പെടുന്ന ഇസ്രയേലിന് എതിരെയുള്ള പ്രതിഷേധങ്ങള്‍ അടക്കം തടയുന്നതിന് അടക്കം ലക്ഷ്യമിട്ടുള്ളതാണ് ബില്ലിലെ വ്യവസ്ഥകളെന്നും വിമര്‍ശനം രൂക്ഷമാവുന്നതിനിടെയാണ് ബില്ല് വന്‍ ഭൂരിപക്ഷത്തിന് പാസായിരിക്കുന്നത്.

വംശ പരമ്പര, വംശപരമായ സവിശേഷതകള്‍, ദേശപരമായ ഉത്ഭവം എന്നിവയുടെ അടിസ്ഥാനത്തില്‍ വിവേചനം തടയുന്നത് ലക്ഷ്യമിട്ടുള്ളതാണ് ഈ ബില്‍. ജൂതമത വിശ്വാസികള്‍ക്കെതിരായ വിവേചനത്തോട് സഹിഷ്ണുത കാണിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സാമ്പത്തിക സഹായം അടക്കമുള്ളവ നിയന്ത്രിക്കുന്നതിനുള്ള അധികാരം വിദ്യാഭ്യാസ വകുപ്പിന് നല്‍കുന്നതടക്കമുള്ള വ്യവസ്ഥകളാണ് ഈ ബില്ലിലുള്ളത്. അതേസമയം ഗാസയില്‍ ഇതിനോടകം 34568 ഓളം പലസ്തീന്‍ സ്വദേശികളുടെ ജീവന്‍ നഷ്ടമായ യുദ്ധത്തിനെതിരായ പ്രതിഷേധം നടക്കുന്ന സര്‍വ്വതലാശാലകളിലെ സമരം അടിച്ചമര്‍ത്താന്‍ വരെ ഈ ബില്ലിലെ വ്യവസ്ഥകള്‍ ദുരുപയോഗം ചെയ്യപ്പെടുമെന്നാണ് ബില്ലിനെ എതിര്‍ക്കുന്നവര്‍ വിശദമാക്കുന്നത്.

Top