CMDRF

സിപിഎമ്മും കോണ്‍ഗ്രസും സ്വര്‍ണ കള്ളക്കടത്തുകാരുടെ സഖ്യമെന്ന് ആരോപണവുമായി രാജീവ് ചന്ദ്രശേഖര്‍

സിപിഎമ്മും കോണ്‍ഗ്രസും സ്വര്‍ണ കള്ളക്കടത്തുകാരുടെ സഖ്യമെന്ന് ആരോപണവുമായി രാജീവ് ചന്ദ്രശേഖര്‍
സിപിഎമ്മും കോണ്‍ഗ്രസും സ്വര്‍ണ കള്ളക്കടത്തുകാരുടെ സഖ്യമെന്ന് ആരോപണവുമായി രാജീവ് ചന്ദ്രശേഖര്‍

ഡല്‍ഹി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ശശി തരൂര്‍ എംപിയുടെ പിഎ കസ്റ്റംസ് പിടിയിലായ സംഭവത്തില്‍ പരിഹാസവുമായി രാജീവ് ചന്ദ്രശേഖര്‍. ആദ്യം കേരള മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്വര്‍ണക്കടത്തില്‍ അറസ്റ്റിലായി. ഇപ്പോള്‍ കോണ്‍ഗ്രസ് എംപിയുടെ സഹായി അറസ്റ്റിലായിരിക്കുന്നു. ഇന്ത്യ സഖ്യകക്ഷികളായ സിപിഎമ്മും കോണ്‍ഗ്രസും സ്വര്‍ണ കള്ളക്കടത്തുകാരുടെയും സഖ്യമായെന്ന് രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചു.

തരൂരിന്റെ പിഎ ശിവകുമാര്‍ പ്രസാദിനെയും കൂട്ടാളിയെയുമാണ് ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്. ഇവരില്‍ നിന്ന് 500 ഗ്രാം സ്വര്‍ണം കണ്ടെത്തിയെന്ന് വാര്‍ത്താ ഏജന്‍സി ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ വൈകുന്നേരമാണ് സംഭവം. അന്താരാഷ്ട്ര യാത്രക്കാരനില്‍ നിന്നും സ്വര്‍ണം വാങ്ങാനെത്തിയതാണ് ശിവകുമാറെന്നാണ് അധികൃതര്‍ പറയുന്നത്. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

അതേസമയം, ശിവകുമാര്‍ പ്രസാദിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തത് ഞെട്ടിപ്പിക്കുന്നതാണെന്ന് ശശി തരൂര്‍ സമൂഹ മാധ്യമമായ എക്‌സില്‍ പ്രതികരിച്ചു. തന്റെ മുന്‍ സ്റ്റാഫംഗമായിരുന്നു ശിവകുമാറെന്നാണ് ശശി തരൂരിന്റെ വിശദീകരണം. വിമാനത്താവളത്തിലെ സഹായത്തിന് മാത്രമാണ് പാര്‍ട്ട് ടൈം സ്റ്റാഫായി തല്‍ക്കാലത്തേക്ക് ശിവകുമാറിനെ നിയമിച്ചത്. 72കാരനായ ശിവകുമാര്‍ ഡയാലിസിസിന് വിധേയനാകുന്നത് കൊണ്ട് മാനുഷിക പരിഗണന വെച്ചാണ് വിരമിച്ചിട്ടും നിലനിര്‍ത്തിയതെന്നും ശശി തരൂര്‍ പറഞ്ഞു. ധര്‍മശാലയിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെയാണ് വിവരം അറിയുന്നത്. തെറ്റായ പ്രവൃത്തിയെ ഒരിക്കലും ന്യായീകരിക്കുന്നില്ല. അന്വേഷണത്തിലും തുടര്‍നടപടിയിലും കസ്റ്റംസ് അധികൃതര്‍ക്ക് പൂര്‍ണ പിന്തുണയുണ്ടാകുമെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകണമെന്നും ശശി തരൂര്‍ പ്രതികരിച്ചു.

Top