CMDRF

‘കേരളത്തില്‍ യുഡിഎഫ് തരംഗ സാധ്യത, 20 സീറ്റിലും യുഡിഎഫ് വെന്നിക്കൊടി പാറിക്കും’; രമേശ് ചെന്നിത്തല

‘കേരളത്തില്‍ യുഡിഎഫ് തരംഗ സാധ്യത, 20 സീറ്റിലും യുഡിഎഫ് വെന്നിക്കൊടി പാറിക്കും’; രമേശ് ചെന്നിത്തല
‘കേരളത്തില്‍ യുഡിഎഫ് തരംഗ സാധ്യത, 20 സീറ്റിലും യുഡിഎഫ് വെന്നിക്കൊടി പാറിക്കും’; രമേശ് ചെന്നിത്തല

തിരുവനന്തപുരം: 39 ദിവസത്തെ പരസ്യ പ്രചാരണം ഇന്നു തീരുന്നതോടെ കേരളത്തില്‍ യുഡിഎഫ് തരംഗ സാധ്യതയാണ് തെളിയുന്നതെന്ന് രമേശ് ചെന്നിത്തല. 20 സീറ്റിലും യുഡിഎഫ് വെന്നിക്കൊടി പാറിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും തങ്ങളുടെ ഭരണ നേട്ടങ്ങള്‍ പറയാതെ, രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസിനെയും നിരന്തരം അപമാനിക്കുന്നത് ഭരണ പരാജയം മറച്ചു വയ്ക്കാനും ജനശ്രദ്ധ തിരിച്ചു വിടാനുമാണ്. പക്ഷേ, ജനങ്ങള്‍ ഒന്നും മറക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.

മോദി പരാമര്‍ശത്തിന്റെ പേരില്‍ രാഹുല്‍ ഗാന്ധിയുടെ എംപി സ്ഥാനം നഷ്ടപ്പെടുത്തിയ തെരഞ്ഞെടുപ്പ കമ്മിഷന്‍, രാജ്യത്തെ മുസ്ലിങ്ങളെ അപ്പാടെ ആക്ഷേപിച്ച നരേന്ദ്ര മോദിക്കെതിരേ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചില്ല. ഭരണഘടനയെയും ഭരണഘടനാ സ്ഥാപനങ്ങളെയും വെല്ലുവിളിച്ച് മോദി ഇപ്പോഴും മതവിദ്വേഷ പ്രസംഗം തുടരുകയാണ്. മത ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തി, ഭൂരിപക്ഷ പ്രീണനമാണ് മോദി ലക്ഷ്യം വയ്ക്കുന്നത്.

രാഹുല്‍ ഗാന്ധിക്കെക്കെതിരേ സിപിഎം നേതാക്കള്‍ നടത്തിയ പരാമര്‍ശത്തിലൂടെ രാജീവ് ഗാന്ധിയെയും സോണിയ ഗാന്ധിയെയും ക്രൂരമായി അവഹേളിച്ചു. വെള്ളിയാഴ്ച നടക്കുന്ന വോട്ടെടുപ്പ് കേരളത്തിലെ ഇടതു സര്‍ക്കാരിനെതിരായ ജനവിധി ആയിരിക്കും. സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാകും ഈ തെരഞ്ഞെടുപ്പ് ഫലം. ഭരണത്തെക്കുറിച്ചുള്ള വിലയിരുത്തലാവും തെരഞ്ഞെടുപ്പെന്ന് അവകാശപ്പെടാനുള്ള ആര്‍ജവം മുഖ്യമന്ത്രി പിണറായി വിജയനുണ്ടോ എന്ന് ചെന്നിത്തല വെല്ലുവിളിച്ചു.വടകരയില്‍ സകല അടവുകളും തകര്‍ന്നപ്പോഴാണ് ഇടതു സ്ഥാനാര്‍ഥി കെ.കെ. ഷൈലജ മകന്റെ പ്രായമുള്ള ഷാഫി പറമ്പലിനെതിരെ അധിക്ഷേപം നടത്തിയത്. മുഖ്യമന്ത്രിയും അതേറ്റുപിടിച്ചു. അതിനെതിരേ ഷാഫി പറമ്പില്‍ നല്‍കിയ പൊലീസ് കേസിന് എല്ലാ പിന്തുണയും നല്‍കും. സന്ദേശം സിനിമയില്‍ ശങ്കരാടി അവതരിപ്പിച്ച കഥാപാത്രം തന്നെയാണ് ഇപ്പോഴും കേരളത്തിലെ സിപിഎം എന്നു ചെന്നിത്തല പരിഹസിച്ചു.

തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ബോംബ് നിര്‍മാണം ചീറ്റിയ സാഹചര്യത്തില്‍ കള്ളവോട്ടിനുള്ള സാധ്യത വളരെയാണ്. യുഡിഎഫിന്റെ പ്രവര്‍ത്തകര്‍ ഇതിനെതിരേ ജാഗ്രത പുലര്‍ത്തണം. കഴിയാവുന്നതും നേരത്തേ എത്തി വോട്ട് രേഖപ്പെടുത്താനും അവശതയുള്ള വോട്ടര്‍മാരെ നേരത്തേ ബൂത്തിലെത്തിക്കാനും ശ്രമിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

Top