കേരളത്തെ ഞെട്ടിച്ചുകൊണ്ട് മോശമായി പെരുമാറിയെന്ന ബംഗാളി നടിയുടെ വെളിപ്പെടുത്തലോടെ പ്രതിക്കൂട്ടിലായ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് രാജിവെച്ചു. ഇമെയിൽ വഴിയാണ് സർക്കാരിന് രാജി സമർപ്പിച്ചത്. സമ്മർദ്ധത്തിന് വഴങ്ങിയാണ് രാജി എന്ന് റിപ്പോർട്ടുകൾ.
നടപടി , ബംഗാളി നടിയുടെ ആരോപണത്തെ തുടർന്ന്
അതേസമയം രഞ്ജിത്ത് രാജി വെക്കേണ്ടത് അനിവാര്യമെന്നാണ് എൽഡിഎഫ് നിലപാട്. ആരോപണം തെളിഞ്ഞാൽ മാത്രം നടപടിയെന്ന മന്ത്രി സജി ചെറിയാൻറെ ഇന്നലത്തെ ആദ്യ നിലപാട് സർക്കാരിനെ വെട്ടിലാക്കിയിരുന്നു. എന്നാൽ പിന്നാലെ രഞ്ജിത്തിനെ നീക്കണമെന്ന് എൽഡിഎഫിൽ തന്നെ സമ്മർദ്ദം ശക്തമാവുകയായിരുന്നു. വയനാട്ടിലുള്ള രഞ്ജിത്ത് ഇന്നലെ തന്നെ കാറിൽ നിന്ന് ഓദ്യോഗിക നെയിം ബോർഡ് മാറ്റിയിരുന്നു. 2009 ൽ പാലേരിമാണിക്യം എന്ന സിനിമയുടെ ചർച്ചകൾക്കിടെ രഞ്ജിത്ത് മോശമായി പെരുമാറിയെന്ന് ബംഗാൾ നടി ശ്രീലേഖ മിത്ര കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയതിനെ തുടർന്നാണ് രാജി.
Also Read: പരാതി വേണമെന്ന് നിർബന്ധമില്ല, മുന്നോട്ട് പോകാമെന്ന് നിയമോപദേശം
ലൈംഗിക ആരോപണ വിധേയനായ ‘അമ്മ സംഘടനയുടെ ജനറൽ സെക്രട്ടറി സ്ഥാനം സിദ്ദിഖ് രാജിവച്ചതിന് തൊട്ടുപിന്നാലെയാണ് , ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രഞ്ജിത്ത് രാജിവെച്ചത്.