CMDRF

യു.പിയിൽ ബലാത്സംഗ അതിജീവിതയെ അമ്മയും സഹോദരന്മാരും ചേർന്ന് വെടിവെച്ച് കൊന്നു

ബലാത്സംഗത്തിനിരയായ കുട്ടി കുടുംബത്തിന് അപമാനമാണെന്നായിരുന്നു വീട്ടുകാരുടെ കാഴ്ചപ്പാട്

യു.പിയിൽ ബലാത്സംഗ അതിജീവിതയെ അമ്മയും സഹോദരന്മാരും ചേർന്ന് വെടിവെച്ച് കൊന്നു
യു.പിയിൽ ബലാത്സംഗ അതിജീവിതയെ അമ്മയും സഹോദരന്മാരും ചേർന്ന് വെടിവെച്ച് കൊന്നു

ലഖ്നോ: യു.പിയിലെ സംഭാൽ ജില്ലയിൽ ദുരഭിമാനക്കൊല. ബലാത്സംഗ അതിജീവിതയെ അമ്മയും സഹോദരന്മാരും ചേർന്ന് വെടിവെച്ച് കൊലപ്പെടുത്തി. 17കാരിയെ റിങ്കു എന്ന യുവാവ് നേരത്തെ ബലാത്സംഗം ചെയ്തിരുന്നു. ഈ യുവാവാണ് കൊല്പപെടുത്തിയതെന്നായിരുന്ന വീട്ടുകാർ പൊലീസിനോട് പറഞ്ഞിരുന്നത്. എന്നാൽ വിശദമായ അന്വേഷണത്തിൽ വീട്ടുകാർ തന്നെ നടത്തിയ ദുരഭിമാനക്കൊലയാണ് ഇതെന്ന് തെളിഞ്ഞു.

ബലാത്സംഗത്തിനിരയായ കുട്ടി കുടുംബത്തിന് അപമാനമാണെന്നായിരുന്നു വീട്ടുകാരുടെ കാഴ്ചപ്പാട്. തുടർന്ന് പെൺകുട്ടിയെ കൊല്ലാൻ അമ്മ ബ്രിജാവതി, സഹോദരന്മാരായ വിനീത്, നീരജ്, അമ്മാവനായ മഹാവീർ എന്നിവർ ചേർന്ന് പദ്ധതിയൊരുക്കി. സെപ്റ്റംബർ 18ന് പെൺകുട്ടി സഹോദരൻ വിനീതിനും അമ്മ ബ്രിജാവതിക്കുമൊപ്പം ബൈക്കിൽ പോകവേ മറ്റു പ്രതികൾ ചേർന്ന് വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു.

പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. പെൺക്കുട്ടിയുടെ അമ്മാവൻ ഒളിവിലാണ്. ഇയാൾക്കായുള്ള അന്വേഷണം തുടരുകയാണ്.

.

Top