CMDRF

ചെറുപുഴയിൽ റോഡ് തകർന്ന് യാത്ര ദുരിതം

റോഡ് അറ്റകുറ്റപ്പണിക്ക് ഫണ്ട് വകയിരുത്തിയിട്ടുണ്ടെന്ന് പഞ്ചായത്ത് അധികൃതർ ആവർത്തിച്ചു പറയുമ്പോഴും അറ്റകുറ്റപ്പണിക്ക് മാത്രം നടപടിയുണ്ടാകുന്നില്ല.

ചെറുപുഴയിൽ റോഡ് തകർന്ന് യാത്ര ദുരിതം
ചെറുപുഴയിൽ റോഡ് തകർന്ന് യാത്ര ദുരിതം

ചെറുപുഴ: ടൗണുമായി ബന്ധിപ്പിക്കുന്ന പഞ്ചായത്ത് റോഡുകൾ തകർന്നു കിടക്കുന്നത് യാത്രക്കാരെ വലക്കുന്നു. ചെറുപുഴ ടൗണിലേക്ക് ഈസ്റ്റ് എളേരി പഞ്ചായത്തിലെ തവളക്കുണ്ട്, ആയന്നൂർ, അരിമ്പ, കടുമേനി, കമ്പല്ലൂർ ഭാഗങ്ങളിലുള്ളവർ എത്തിച്ചേരുന്ന ചെറുപുഴ ചെക്ക് ഡാം റോഡിന്റെ ഒരു കിലോമീറ്റർ ദൂരം പൂർണമായി തകർന്നുകിടക്കുകയാണ്.

ചെക്ക് ഡാം പരിസരത്തുനിന്നും പാർക്ക് വഴി ബസ് സ്റ്റാൻഡിലേക്കും തിയറ്റർ റോഡിലൂടെ പഞ്ചായത്ത് ഓഫിസിലേക്ക് എത്തുന്ന റോഡും ടാറിങ് ഇളകി ഗതാഗതം ദുഷ്‌കരമായിട്ട് രണ്ടുവർഷത്തിലേറെയായി. പഞ്ചായത്ത് ഓഫിസ്, ബസ് സ്റ്റാൻഡ്, താഴെ ടൗൺഭാഗം, പഞ്ചായത്ത് വക പാർക്ക്, കുട്ടികളുടെ പാർക്ക് എന്നിവിടങ്ങളിലേക്ക് വരുന്നവരാണ് റോഡിന്റെ ശോച്യാവസ്ഥ മൂലം കഷ്ടപ്പെടുന്നത്. പാർക്കിനോട് ചേർന്നുകിടക്കുന്ന ഭാഗത്ത് റോഡിൽ വലിയ കുഴിയും മഴ പെയ്താൽ വെള്ളക്കെട്ടുമാണ്. വെള്ളം കെട്ടിക്കിടക്കുന്ന കുഴികളിലൂടെ വാഹനങ്ങൾ കടന്നുപോകുമ്പോൾ പാർക്കിൽ വിശ്രമിക്കാനെത്തുന്നവരുടെ മേൽ ചളിവെള്ളം തെറിക്കുന്നത് പതിവാണ്.

Also Read:മഴ കനക്കുന്നു; ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്, അടുത്ത 3 മണിക്കൂറിൽ ഇടിമിന്നലോടെ മഴ

തിയറ്റർ റോഡിലൂടെയും മേലെ ബസാർ ബാങ്ക് ജങ്ഷനിലൂടെയും പഞ്ചായത്ത് ഓഫിസിലേക്ക് വരുന്ന റോഡിൽ ഇളകിക്കിടക്കുന്ന കല്ലുകൾ ഓഫ്‌റോഡുകളെ ഓർമപ്പെടുത്തുന്നതാണ്. റോഡ് അറ്റകുറ്റപ്പണിക്ക് ഫണ്ട് വകയിരുത്തിയിട്ടുണ്ടെന്ന് പഞ്ചായത്ത് അധികൃതർ ആവർത്തിച്ചു പറയുമ്പോഴും അറ്റകുറ്റപ്പണിക്ക് മാത്രം നടപടിയുണ്ടാകുന്നില്ല.

Also Read:തെളിനീര് തേടി.. തലസ്ഥാനത്ത് കുടിവെള്ളം എത്തിത്തുടങ്ങി

വീതികുറഞ്ഞ റോഡിലൂടെ വാഹനങ്ങൾ പ്രയാസപ്പെട്ട് കടന്നുപോകുമ്പോൾ വഴിയാത്രക്കാർ അനുഭവിക്കുന്ന ദുരിതവും ചെറുതല്ല. പാർക്കിൽ നിന്നും ബസ് സ്റ്റാൻഡിലേക്കുള്ള റോഡ് പുഴയോട് ചേർന്നുളളതായതിനാൽ വാഹനങ്ങൾ കടന്നുവരുമ്പോൾ എങ്ങോട്ടു മാറിനടക്കണമെന്നറിയാതെ കാൽനടയാത്രക്കാർ കഷ്ടപ്പെടുന്നത് പതിവ് കാഴ്ചയാണ്. ഈ ഭാഗത്ത് ബാർ ഉള്ളതിനാൽ അവിടേക്ക് വരുന്ന വാഹനങ്ങൾ റോഡരികിൽ പാർക്ക് ചെയ്യുന്നതും ദുരിതം വർധിപ്പിക്കുകയാണ്.

Top