ബെംഗലൂരു: ഐപിഎല്‍ നടക്കാനിരിക്കുന്ന മെഗാ താരലലേത്തിന് മുന്നോടിയായി ഏതൊക്കെ താരങ്ങളെയാവും ടീമുകള്‍ നിലനിര്‍ത്തുക എന്ന വലിയ ആകാംക്ഷയിലാണ് ആരാധകര്‍. അതേസമയം അഞ്ച് കളിക്കാരെ വീതം ഓരോ ടീമിനും നിലനിര്‍ത്താനും ഒരു കളിക്കാരനെ റൈറ്റ് ടു മാച്ച് ഓപ്ഷന്‍ വിളിച്ചെടുക്കാനും ഇത്തവണ അവസരമുണ്ട്. ഇതോടെ മുബൈ ഇന്ത്യൻസ് ടീമില്‍ മുന്‍ നായകന്‍ രോഹിത് ശര്‍മയെ നിലനിര്‍ത്താനുള്ള സാധ്യതയും തുറന്നിട്ടുണ്ട്.
കഴിഞ്ഞ സീസണില്‍ ക്യാപ്റ്റൻ സ്ഥാനം നഷ്ടമായതോടെ രോഹിത് മുംബൈ വിട്ടേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ഇപ്പോഴും പുറത്തുവരുന്നുമുണ്ട്. എന്നാൽ മുംബൈ വിടുന്ന രോഹിത് റോയല്‍ ചലഞ്ചേഴ്സ് ബെംഗലൂരുവില്‍ ക്യാപ്റ്റനായി ചേരുമെന്നാണ് അടുത്തതായി അത്തരത്തില്‍ വന്നൊരു റിപ്പോര്‍ട്ട്. ആര്‍സിബിയെ ഐപിഎല്‍ കപ്പിൽ മുത്തമിടിയ്ക്കാൻ സഹായിച്ചതിന് ശേഷമാകും രോഹിത് ഐപിഎല്‍ മതിയാക്കുകയെന്നും വാര്‍ത്തകളുണ്ടായിരുന്നു.
Also Read: കപ്പ് കൈക്കലാക്കാൻ കടമ്പകൾ ഏറെ; വനിതാ ടി20 യിൽ പാകിസ്ഥാനെതിരെ ഇന്ത്യ
കളിക്കളത്തിൽ ആര്‍സിബി രോഹിതത്തിന്റെ ചിരവൈരികൾ
വാർത്തകളൊക്കെ ഇങ്ങനെ ഉയർന്നു വരുമ്പോഴും രോഹിത് ആര്‍സിബിയിലെത്താന്‍ യാതൊരു സാധ്യതയുമില്ലെന്ന് തുറന്നു പറയുകയാണ് മുന്‍ താരം എ ബി ഡിവില്ലിയേഴ്സ്. യഥാർത്ഥത്തിൽ ഇത്തരം വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ തനിക്ക് ചിരിയാണ് വരാറുള്ളതെന്നും ഇനി അഥവാ അങ്ങനെ സംഭവിച്ചാല്‍ അത് ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വലിയ കൂടുമാറ്റമായിരിക്കുമെന്നും ഡിവില്ലിയേഴ്സ് പറഞ്ഞു. അതേസമയം ഒരുപക്ഷെ ഹാര്‍ദ്ദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസില്‍ തിരിച്ചെത്തുന്നതിനേക്കാള്‍ വലിയ സംഭവമായിരിക്കും അത്. ഹാര്‍ദ്ദിക്കിന്‍റെ ആ തിരിച്ചുവരവ് ഏറെക്കുറെ പ്രതീക്ഷിച്ചതായിരുന്നു. പക്ഷെ രോഹിത്തിന്‍റെ കാര്യം അങ്ങനെയല്ല. കാരണം, രോഹിത് പോകുമെന്ന് പറയുന്നത് കളിക്കളത്തിൽ കാലാകാലങ്ങളായി ചിരവൈരികളായ ആര്‍സിബിയിലേക്കാണ്. അത് സംഭവിക്കുമെന്ന് ഞാന്‍ ഒരിക്കലും കരുതുന്നില്ല.
Also Read: വനിതാ ടി20 ലോകകപ്പ്: ബംഗ്ലാദേശിനെതിരെ ഇംഗ്ലണ്ടിന് ജയം
മുംബൈ ഇന്ത്യൻസ് വിടാനുള്ള സാധ്യതയേ ഞാന്‍ കാണുന്നില്ല, പിന്നല്ലേ രോഹിത് ആര്‍സിബിയില്‍ ചേരുന്നത്. അതുകൊണ്ട് തന്നെ രോഹിത് ആര്‍സിബിയിലെത്താന്‍ 0.01 ശതമാനം സാധ്യത മാത്രമാണ് താന്‍ കാണുന്നതെന്ന് ഡിവില്ലിയേഴ്സ് യുട്യൂബ് ചാനലില്‍ പറഞ്ഞു. ഇനി വരുന്ന സീസണുകളില്‍ ആര്‍സിബിയെ ഫാഫ് ഡൂപ്ലെസി തന്നെ നയിക്കുമെന്നാണ് താന്‍ കരുതുന്നതെന്നും ഡിവില്ലിയേഴ്സ് പറഞ്ഞു. അതായത് ഡൂപ്ലെസിക്ക് 40 വയസാവുന്നതൊന്നും ഒരു പ്രശ്നമേയല്ല, ഉറപ്പായും പ്രായം വെറും അക്കങ്ങൾ മാത്രമാണ്. ഇതുവരെ ആര്‍സിബിക്കായി കിരീടം നേടിയില്ല എന്ന സമ്മര്‍ദ്ദമുണ്ടാകുമെന്നുറപ്പാണ്., ആര് എന്ത് പറഞ്ഞാലും ഡൂപ്ലെസി അസാമാന്യ കളിക്കാരനും ക്യാപ്റ്റനുമാണ്. കോലി അദ്ദേഹത്തെ പിന്തുണക്കുമെന്നാണ് താന്‍ കരുതുന്നതെന്നും ഡിവില്ലിയേഴ്സ് പറഞ്ഞു.