CMDRF

മന്ത്രിസഭ യോഗത്തിൽ വീണ്ടും രാഷ്ട്രീയ നാടക അഭ്യൂഹം

മഹായുതി സഖ്യത്തിൽ ഒറ്റപ്പെട്ട അവസ്ഥയിലാണ് അജിത് പവാറിന്റെ എൻ.സി.പി. യഥാർത്ഥത്തിൽ അജിത് പവാറുമായി സഖ്യം തുടരുന്നതിൽ ബി.ജെ.പിയിലെ ഒരു വിഭാഗത്തിനും ആർ.എസ്.എസിനും തീരെ താല്പര്യമില്ല.

മന്ത്രിസഭ യോഗത്തിൽ വീണ്ടും രാഷ്ട്രീയ നാടക അഭ്യൂഹം
മന്ത്രിസഭ യോഗത്തിൽ വീണ്ടും രാഷ്ട്രീയ നാടക അഭ്യൂഹം

മുംബൈ: മഹാരാഷ്ട്രയിലെ മന്ത്രിസഭ യോഗത്തിൽ നിന്നും ഇറങ്ങിപ്പോയ ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാർ വാർത്തസമ്മേളനം വിളിച്ചത് ഏറെ രാഷ്ട്രീയ അഭ്യൂഹങ്ങൾക്ക് വഴിതുറന്നു. വെള്ളിയാഴ്ച വൈകിട്ട് 6.30നാണ് വാർത്തസമ്മേളനം. അജിത്തിനൊപ്പം തന്നെ പാർട്ടിയിലെ മുതിർന്ന നേതാക്കളായ മന്ത്രി ചഗൻ ഭുജ്ബൽ, പ്രഫുൽ പട്ടേൽ, സുനിൽ തട്ക്കരെ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുക്കും.

വീരാർ- അലിബാഗ് ഇടനാഴി പദ്ധതിക്ക് അനുമതി നൽകാത്തതിനെ തുടർന്ന് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും അജിത്ത് പവാറും തമ്മിൽ കൊമ്പ്കോർത്തെന്നാണ് ലഭിക്കുന്ന വിവരം. വെള്ളിയാഴ്ച രാവിലെ മന്ത്രിസഭായോഗത്തിന് എത്തിയ അജിത് പവാർ 10 മിനിറ്റിനകത്തു തന്നെ ഇറങ്ങിപ്പോയിരുന്നു. നിലവിൽ ധനകാര്യം അജിത്തിന്റെ വകുപ്പാണ്. മുഖ്യമന്ത്രി കൊണ്ടുവരുന്ന പദ്ധതികൾക്ക് ധനകാര്യവകുപ്പ് അനുമതി നൽകാത്തത് മഹായുതി സർക്കാരിനെ ഏറെ അലട്ടുന്നുണ്ട്.

Also Read: സിങ്കൂർ…സി.പി.എം… ടാറ്റ… പിന്നെ മമതയും…അതൊരു വല്ലാത്ത കഥയാണ്, ബംഗാളിനെ മാറ്റിമറിച്ച ചരിത്രം

മഹായുതി സഖ്യത്തിൽ എൻ.സി.പി ഒറ്റക്ക്

MAHAYUTHI ALLIENCE AT MAHARASHTRA

നിലവിൽ മഹായുതി സഖ്യത്തിൽ ഒറ്റപ്പെട്ട അവസ്ഥയിലാണ് അജിത് പവാറിന്റെ എൻ.സി.പി. യഥാർത്ഥത്തിൽ അജിത് പവാറുമായി സഖ്യം തുടരുന്നതിൽ ബി.ജെ.പിയിലെ ഒരു വിഭാഗത്തിനും ആർ.എസ്.എസിനും തീരെ താല്പര്യമില്ല. അതേസമയം മഹായുതി സഖ്യംവിട്ട് ഒറ്റക്ക് മത്സരിക്കാൻ അജിത് പക്ഷം ആലോചിക്കുന്നതായി പറയപ്പെടുന്നു. ശരദ് പവാറിനെ ദുർബലമാക്കാൻ ലക്ഷ്യമിട്ടാണ് എൻ.സി.പിയെ പിളർത്തി അജിത് പക്ഷത്തെ ബി.ജെ.പി ഭരണപക്ഷത്ത് കൊണ്ടുവന്നത്. എന്നാൽ പുണെ, ബരാമതി അടക്കം ഉത്തര മഹാരാഷ്ട്രയിൽ ബി.ജെ.പി നേതാക്കളെ തന്നെ അടർത്തിയെടുത്ത് ശരദ് പവാർ പക്ഷം കൂടുതൽ ശക്തിയാർജിക്കുകയാണ്.

Also Read: ജമ്മു കശ്മീര്‍ തെരഞ്ഞെടുപ്പിന് ശേഷമുള്ള ഇന്ത്യ സഖ്യത്തിന്റെ ആദ്യ യോഗം ഇന്ന്

ഈ രാഷ്ട്രീയ നീക്കത്തിൽ അജിത് പവാറിന്റെ നിലനിൽപ്പും വലിയ അപകടത്തിലാണ്. ഇത്തരം രാഷ്ട്രീയ സാഹചര്യത്തിലാണ് അജിത് പവാർ അടിയന്തരമായി വാർത്തസമ്മേളനം വിളിച്ചത് എന്നത് രാഷ്ട്രീയ നിരീക്ഷകർ ഏറെ ആകാംക്ഷയിലാണ് നോക്കിക്കാണുന്നത്.

Top