CMDRF

‘ഭീകരവാദവും തീവ്രവാദവും നടക്കുമ്പോൾ വ്യാപാരം സാധ്യമാകില്ല’; പാക് വേദിയില്‍ ജയ്ശങ്കര്‍

ഭീകരവാദം, വിഘടനവാദം, തീവ്രവാദം എന്നിവയെ ചെറുക്കുക എന്ന ഷാങ്ഹായി സഹകരണ കൂട്ടായ്മയുടെ ലക്ഷ്യം ഇക്കാലത്ത് നിർണായകം

‘ഭീകരവാദവും തീവ്രവാദവും നടക്കുമ്പോൾ വ്യാപാരം സാധ്യമാകില്ല’; പാക് വേദിയില്‍ ജയ്ശങ്കര്‍
‘ഭീകരവാദവും തീവ്രവാദവും നടക്കുമ്പോൾ വ്യാപാരം സാധ്യമാകില്ല’; പാക് വേദിയില്‍ ജയ്ശങ്കര്‍

ഇസ്‍ലാമാബാദ്: പാകിസ്ഥാനില്‍ നടക്കുന്ന ഷാങ്ഹായി കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ 23ാമത് യോഗത്തില്‍ പാകിസ്ഥാനെതിരെ രൂക്ഷവിമർശനവുമായി വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ. അതിർത്തിക്കപ്പുറം ഭീകരവാദവും തീവ്രവാദവും നടക്കുമ്പോൾ വ്യാപാരം സാധ്യമാകില്ലെന്ന് എസ് ജയ്ശങ്കർ പറഞ്ഞു.

Read Also: വിമാനങ്ങൾക്ക് ഭീഷണി സന്ദേശമയച്ചാൽ യാത്രാവിലക്കെന്ന് കേന്ദ്രസർക്കാർ

അതിർത്തിക്കപ്പുറം ഭീകരവാദം, തീവ്രവാദം, വിഘടനവാദം എന്നിവയാണെങ്കിൽ അതിന് സമാന്തരമായി വ്യാപാരവും ഊർജ കൈമാറ്റവും സാധ്യമാകില്ലെന്ന് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ. ഇസ്ലാമാബാദിലെ ഷാങ്ഹായ് ഉച്ചകോടിയാണ് ജയ്ശങ്കറിന്റെ പ്രതികരണം.

വികസനത്തിനും വളർച്ചയ്ക്കും സമാധാനവും സുസ്ഥിരതയും ആവശ്യമാണ്. ഭീകരവാദം, വിഘടനവാദം, തീവ്രവാദം എന്നിവയെ ചെറുക്കുക എന്ന ഷാങ്ഹായി സഹകരണ കൂട്ടായ്മയുടെ ലക്ഷ്യം ഇക്കാലത്ത് നിർണായകം. വികസരസ്വരരാജ്യങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കാൻ ഐക്യരാഷ്ട്ര സഭാ സുരക്ഷാ കൗൺസിലിന്റെ സമഗ്രമായ പരിഷ്‌കരണം ആവശ്യമാണെന്നും വിദേശകാര്യമന്ത്രി പറഞ്ഞു.

Read Also: ഇന്ത്യയെ പ്രതിയാക്കി സ്വയം പ്രതിരോധം തീർക്കുന്ന ട്രൂഡോ; ഗൂഢലക്ഷ്യം മറ്റൊന്ന്

കൂടുതൽ പ്രാതിനിധ്യമുള്ളതും ജനാധിപത്യപരവുമായ സുരക്ഷാ കൗൺസിലിനായി ഷാങ്ഹായി കൂട്ടായ്മ വാദിക്കണമെന്നും എസ് ജയ്ശങ്കർ പറഞ്ഞു. ഒമ്പതു വർഷത്തിൽ ഇതാദ്യമായാണ് ഇന്ത്യയുടെ വിദേശകാര്യമന്ത്രി പാകിസ്ഥാനിൽ സന്ദർശനം നടത്തുന്നത്.

Top