ഇന്ത്യ-ന്യൂസിലാൻഡ് രണ്ടാം ടെസ്റ്റ് മത്സരത്തിനിടെ ഇതിഹാസ താരങ്ങളായ വിരാട് കോഹ്‌ലിയുടെയും സച്ചിൻ ടെണ്ടുൽക്കറിന്‍റെയും നെറ്റ്സ് സെഷനെ കുറിച്ച് കമന്‍ററി ബോക്സിൽ ഒരു ചർച്ച നടന്നിരുന്നു. മുൻ ഇന്ത്യൻ താരങ്ങളായ ദിനേഷ് കാർത്തിക്കും രവി ശാസ്ത്രിയുമാണ് ഇതേ കുറിച്ച് സംസാരിച്ചത്.
സച്ചിന്‍റെ കാലഘട്ടത്തിൽ ഇന്ത്യക്കായും ആഭ്യന്തര ക്രിക്കറ്റിൽ മുംബൈയ്ക്കായും ശാസ്ത്രി കളിച്ചിട്ടുണ്ട്. വിരാട് ഇന്ത്യൻ ടീമിന്‍റെ നായകൻ ആയിരുന്നപ്പോൾ ഒരുപാട് കാലം ടീമിന്‍റെ പരിശീലകനായും ശാസ്ത്രിയുണ്ടായിരുന്നു.
Also Read: ന്യൂസീലന്‍ഡിനെതിരെ ഇന്ത്യക്ക് ഏഴ് വിക്കറ്റ് നഷ്ടം
വിരാട് കോഹ്ലിയുടെ നെറ്റ് സെഷനെ പറ്റിയും ബൗളർമാരെ നേരിട്ടതിന് ശേഷം ഇന്ത്യൻ കോച്ചിങ് സ്റ്റാഫുകളെയും വിരാട് നേരിടുമെന്നും ഒരുപാട് നേരം നെറ്റ്സിൽ ചിലവഴിക്കുമെന്നും കാർത്തിക്കും ശാസ്ത്രിയും ഒരേപോലെ അഭിപ്രായപ്പെട്ടു. പറഞ്ഞു. ഇതിനിടെയാണ് ശാസ്ത്രി സച്ചിനെ കുറിച്ച് സംസാരിക്കുന്നത്. വിരാടിൽ നിന്നം വ്യത്യസ്തമാണ് സച്ചിന്‍റെ രീതിഎന്നും അദ്ദേഹം പറഞ്ഞു.
അദ്ദേഹത്തിന്‍റെ പാന്‍റിനുള്ളിൽ ഉറുമ്പുകൾ ഉള്ളത് പോലെയാണ് പെരുമാറ്റവും രീതികളും എന്നാണ് ശാസ്ത്രി പറയുന്നത്.’സച്ചിന്‍റെ പാന്‍റിനുള്ളിൽ ഉറുമ്പുള്ളത്പോലെയാണ് അദ്ദേഹം തന്‍റെ ചെറുപ്പകാലത്ത്. അതായത് നെറ്റ്സിൽ ബാറ്റിങ് കഴിഞ്ഞാൽ ഉടനെ ബൗളിങ് ചെയ്യാൻ തുടങ്ങും അല്ലെങ്കിൽ ഫീൽഡിങ് ഡ്രിൽസ് ചെയ്തുകൊണ്ടിരിക്കും. സച്ചിനെ അടക്കി നിർത്താൻ സാധിക്കില്ല,’ ശാസ്ത്രി പറഞ്ഞു.