കർണാടക: ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടി കഴിഞ്ഞ ദിവസങ്ങളിലെ തിരച്ചിലില്‍ സംതൃപ്തിയുണ്ടെന്ന് അര്‍ജുന്റെ ബന്ധു ജിതിന്‍. സന്നദ്ധ പ്രവര്‍ത്തകരെ ഇനി രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കേണ്ടതുണ്ടെന്ന് തോന്നുന്നില്ല. പുഴയിലെ പരിശോധനയില്‍ കൂടുതല്‍ പ്രവര്‍ത്തിക്കാന്‍ കഴിയുക നാവിക സേന അടക്കമുള്ളവര്‍ക്കാണെന്നും ജിതിന്‍.
രക്ഷാപ്രവര്‍ത്തനം നടക്കുന്നയിടത്തേക്ക് കടക്കാന്‍ ജില്ലാ കളക്ടറേറ്റ് കയറാന്‍ അനുമതി ലഭിച്ചിട്ടില്ലെന്നും അതിനായാണ് എത്തിയതെന്നും ജിതിന്‍ പറഞ്ഞു. അനുമതി ചോദിക്കാനാണ് എത്തിയത്. നദിയുടെ തീരത്തുള്ള മണ്‍കൂമ്പാരത്തിലായിരിക്കും ഇന്നത്തെ പരിശോധനയെന്നാണ് അധികൃതര്‍ അറിയിച്ചതെന്നും ജിതിന്‍ പറഞ്ഞു.