കോപ്പ അമേരിക്കയില്‍ അര്‍ജന്റീനയുടെ ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നാം മത്സരത്തില്‍ ലയണല്‍ സ്‌കലോണി ഉണ്ടാവില്ല. മുഖ്യ പരിശീലകന്‍ ലയണല്‍ സ്‌കലോണിക്ക് ഒരു മത്സരത്തിലാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പെറുവിനെതിരേയാണ് ലോകചാംപ്യന്‍മാരുടെ അടുത്ത മത്സരം. ചിലിക്കെതിരായ മത്സരത്തില്‍ മത്സരം പുനരാരംഭിക്കാന്‍ വൈകിയതിനാണ് വിലക്ക്.
വിലക്കിന് പുറമെ പിഴയും ചുമത്തിയിട്ടുണ്ട്. ചിലിക്കെതിരായ മത്സരത്തില്‍ ആദ്യ പകുതിക്കുശേഷം അര്‍ജന്റീന ടീമംഗങ്ങള്‍ ഗ്രൗണ്ടിലിറങ്ങാന്‍ വൈകിയിരുന്നു. സ്‌കലോണിക്കു പകരം പാബ്ലോ അയ്മര്‍, റോബര്‍ട്ടോ അയാള എന്നിവര്‍ സ്റ്റേഡിയത്തില്‍ ഉണ്ടാകും.
കോപ്പയിലെ ആദ്യ രണ്ട് മത്സരങ്ങളിലും വിജയിച്ച അര്‍ജന്റീന ക്വാര്‍ട്ടര്‍ ഉറപ്പിച്ചതാണ്. ആദ്യ മത്സരത്തില്‍ കാനഡയെ രണ്ട് ഗോളുകള്‍ക്കും രണ്ടാം മത്സരത്തില്‍ ചിലിയെ ഏകപക്ഷീയമായ ഒരു ഗോളിനും അർജന്റീന തോല്‍പ്പിച്ചു.