CMDRF

അതിജീവിതയുടെ ചിത്രം പ്രചരിപ്പിച്ചാൽ കടുത്ത ശിക്ഷ; ബിൽ അവതരിപ്പിച്ചു

കൊൽക്കത്തയിലെ വനിത ഡോക്ടറുടെ കൊലപാതകത്തില്‍ സർക്കാരിനുണ്ടായ വീഴ്ചയിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് നടപടിയെന്ന് ബിജെപി വിമർശിച്ചു.

അതിജീവിതയുടെ ചിത്രം പ്രചരിപ്പിച്ചാൽ കടുത്ത ശിക്ഷ; ബിൽ അവതരിപ്പിച്ചു
അതിജീവിതയുടെ ചിത്രം പ്രചരിപ്പിച്ചാൽ കടുത്ത ശിക്ഷ; ബിൽ അവതരിപ്പിച്ചു

ഡൽഹി: ബംഗാളിൽ ബലാത്സംഗ കേസിലെ പ്രതികൾക്ക് വധശിക്ഷ ഉറപ്പാക്കുന്ന അപരാജിത വുമൺ ആൻഡ് ചൈൽഡ് ബിൽ പശ്ചിമ ബം​ഗാൾ നിയമസഭയിൽ അവതരിപ്പിച്ചു. കൂടാതെ അനുമതിയില്ലാതെ കോടതി നടപടികളടക്കം റിപ്പോര്‍ട്ട് ചെയ്താല്‍ അഞ്ച് വര്‍ഷം വരെ തടവും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. അതേസമയം കൊൽക്കത്തയിലെ വനിത ഡോക്ടറുടെ കൊലപാതകത്തില്‍ സർക്കാരിനുണ്ടായ വീഴ്ചയിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് നടപടിയെന്ന് ബിജെപി വിമർശിച്ചു. ബംഗാള്‍ നിയമ മന്ത്രി മോലോയ് ഘട്ടക്ക് ആണ് അപരാജിത വുമൺ ആൻഡ് ചൈൽഡ് വെസ്റ്റ് ബം​ഗാൾ ക്രിമിനൽ ലോ അമൻഡ്മെന്‍റ് ബിൽ 2024 നിയമസഭയില്‍ അവതരിപ്പിച്ചത്.

മാറ്റം വരുത്തുമോ മമത

MAMATHA BANERJI

അതിക്രമത്തിനിരയാകുന്നവർ കൊല്ലപ്പെടുകയോ, ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്താൽ വധശിക്ഷ ഉറപ്പാക്കുന്നതാണ് പുതിയ നിയമ ഭേദഗതി. അതേസമയം കുറഞ്ഞത് 20 വർഷം തടവും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. അതുമാത്രമല്ല, ഇരയുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തുന്നവർക്കും ചിത്രങ്ങൾ പ്രചരിപ്പിക്കുന്നവർക്കും 3 മുതൽ 5 വർഷം വരെ തടവ് ശിക്ഷ ലഭിക്കും. അനുമതിയില്ലാതെ കോടതി നടപടികളടക്കം റിപ്പോര്‍ട്ട് ചെയ്താലും 5 വര്‍ഷം വരെ തടവ് ശിക്ഷ കിട്ടും. കോടതി വിചാരണ നടപടികൾ വേ​ഗത്തിൽ പൂർത്തിയാക്കി ശിക്ഷ നടപ്പാക്കാനും ബില്ലിൽ നിര്‍ദ്ദേശിക്കുന്നു. ബിൽ സഭ പാസാക്കി ഉടൻ ​ഗവർണർക്ക് അയക്കും. അതേസമയം ഗവർണർ ബില്ലിന്മേൽ ഒപ്പിട്ടില്ലെങ്കിൽ രാജ്ഭവന് മുന്നിൽ സമരമിരിക്കുമെന്നാണ് മമത ബാനർജിയുടെ മുന്നറിയിപ്പ്. ​

Also Read: നയതന്ത്ര ബാഗേജ് പരിശോധിക്കാന്‍ അധികാരമുണ്ടോ; സുപ്രീംകോടതി

സഭയിൽ കറുപ്പണിഞ്ഞ് ബിജെപി

BARATIYA JANATA PARTY FLAG- SYMBOLIC IMAGE

ബം​ഗാളിൽ മാത്രമായി ഇത്തരത്തിലൊരു പ്രത്യേക നിയമ ഭേദ​​ഗതിയുടെ ആവശ്യമില്ലെന്നും നിലവിലെ നിയമത്തിൽ കർശന വ്യവസ്ഥകളുണ്ടെന്നുമാണ് കേന്ദ്ര നിലപാട്. അതുകൊണ്ടുതന്നെ ​ഗവർണർ ഈ ബില്ലിൽ ഒപ്പിടില്ലെന്ന് വ്യക്തമാണ്.

Also Read: ഇന്ത്യൻ കോസ്റ്റ്ഗാർഡിൻറെ ഹെലികോപ്പ്റ്റർ അപകടത്തിൽ പെട്ടു

കൊൽക്കത്തയിലെ യുവ വനിതാ ഡോക്ടറുടെ കൊലപാതക കേസിലെ വീഴ്ചകൾ മറച്ചുവയ്ക്കാനാണ് തിരക്കിട്ടുള്ള ഈ സർക്കാർ നടപടിയെന്നും മുഖ്യമന്ത്രി മമത ബാനർജി, മറ്റാരോടും ആലോചിക്കാതെയാണ് ഇത്തരത്തിലൊരു നിയമം കൊണ്ടുവരുന്നതെന്നും ബിജെപി വിമർശിച്ചു. അതേസമയം കറുത്ത ഷാളണിഞ്ഞാണ് ബിജെപി അം​ഗങ്ങൾ ഇന്ന് സഭയിലെത്തിയത്.

Top