നേതൃമാറ്റ വിഷയം; കോൺഗ്രസ് നേതാക്കൾക്ക് ഡി.കെ. ശിവകുമാറിന്റെ താക്കീത്

നേതൃമാറ്റ വിഷയം; കോൺഗ്രസ് നേതാക്കൾക്ക് ഡി.കെ. ശിവകുമാറിന്റെ താക്കീത്

ബംഗളൂരു: മുഖ്യമന്ത്രി പദവി മാറ്റം കോൺഗ്രസിനുള്ളിലും വൊക്കലിഗ, ലിംഗായത്ത് സമുദായ നേതാക്കൾക്കിടയിലും സജീവ ചർച്ചയായതോടെ നേതൃമാറ്റം സംബന്ധിച്ച് പൊതുയിടങ്ങളിൽ പ്രസ്താവന നടത്തരുതെന്ന് നേതാക്കൾക്ക് താക്കീതുമായി കർണാടക കോൺഗ്രസ് അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡി.കെ. ശിവകുമാർ.

പാർട്ടിയിൽ അച്ചടക്കം പ്രധാനമാണെന്നും നിർദേശം ലംഘിക്കുന്നവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. പാർട്ടി താൽപര്യം മുൻനിർത്തി പാർട്ടി പ്രവർത്തകർ വായടക്കണമെന്നും രാഷ്ട്രീയ കാര്യങ്ങളിൽ ദയവുചെയ്ത് സന്ന്യാസിമാർ ഇടപെടരുതെന്നും ശിവകുമാർ വ്യക്തമാക്കി.

കർണാടക മന്ത്രിസഭയിൽ ഏക ഉപമുഖ്യമന്ത്രിയാണ് വൊക്കലിഗ നേതാവുകൂടിയായ ഡി.കെ. ശിവകുമാർ. ലോക്സഭ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ മന്ത്രിസഭയിൽ മൂന്ന് ഉപമുഖ്യമന്ത്രിമാരെ കൂടി നിയമിക്കണമെന്ന് സിദ്ധരാമയ്യ വിഭാഗത്തിലെ ചില എം.എൽ.എമാർ ആവശ്യപ്പെട്ടതാണ് നേതൃമാറ്റ ചർച്ചക്ക് വഴിമരുന്നിട്ടത്.

വീരശൈവ ലിംഗായത്ത്, പിന്നാക്ക വർഗ, ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രാതിനിധ്യത്തിൽ മൂന്ന് ഉപമുഖ്യമന്ത്രിമാരെ നിയമിക്കണമെന്നാണ് ആവശ്യമുയർന്നത്. സിദ്ധരാമയ്യയുടെ അനുയായിയായ സഹകരണ മന്ത്രി കെ.എൻ. രാജണ്ണയാണ് കൂടുതൽ ഉപമുഖ്യമന്ത്രിമാർ എന്ന പ്രസ്താവന നടത്തിയത്.

ഇതിനു പിന്നാലെ, സിദ്ധരാമയ്യയും ശിവകുമാറും ഒന്നിച്ചു പങ്കെടുത്ത ചടങ്ങിൽ വിശ്വ വൊക്കലിഗ മഹാ സമസ്താന മഠാധിപതി ചന്ദ്രശേഖരനാഥ സ്വാമി ശിവകുമാറിന് മുഖ്യമന്ത്രി പദവി എന്ന ആവശ്യവുമായി രംഗത്തുവന്നു. ഡി.കെ. ശിവകുമാറിനായി മുഖ്യമന്ത്രി സിദ്ധരാമയ്യ പദവിയൊഴിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Top