പട്ന; ബിഹാറിലെ ജെഹാനാബാദ് ജില്ലയിലെ മഖ്ദുംപൂരിൽ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഏഴു പേർ മരിച്ചു. ബാബ സിദ്ധനാഥ് ക്ഷേത്രത്തിൽ തിങ്കളാഴ്ച പുലർച്ചെയാണ് ദാരുണമായ അപകടം.
സംഭവത്തിൽ ഒമ്പത് പേർക്ക് പരുക്കേറ്റു. മരിച്ചവരിൽ മൂന്നു പേർ സ്ത്രീകളാണ്. പരുക്കേറ്റവരെ മഖ്ദുംപൂരിലെയും ജെഹാനാബാദിലെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു.