CMDRF

മലപ്പുറത്തെ വിദ്യാർത്ഥിനിയുടെ ആത്മഹത്യ; അന്വേഷണം വേണമെന്ന് ഫ്രറ്റേണിറ്റി

മലപ്പുറത്തെ വിദ്യാർത്ഥിനിയുടെ ആത്മഹത്യ; അന്വേഷണം വേണമെന്ന് ഫ്രറ്റേണിറ്റി
മലപ്പുറത്തെ വിദ്യാർത്ഥിനിയുടെ ആത്മഹത്യ; അന്വേഷണം വേണമെന്ന് ഫ്രറ്റേണിറ്റി

മലപ്പുറം: മലപ്പുറത്ത് പെൺകുട്ടി ആത്മഹത്യ ചെയ്തത് പ്ലസ് വൺ സീറ്റ് കിട്ടാത്ത വിഷമത്തിലാണെന്ന പരാതിയിൽ​ സമഗ്ര അന്വേഷണം നടത്തണമെന്ന് ഫ്രറ്റേണിറ്റി. രണ്ടാം അലോട്ട്മെന്റിലും സീറ്റ് ലഭിക്കാത്തതിനെ തുടർന്നാണ് പുത്തരിക്കൽ പുതിയന്റകത്ത് മുഹമ്മദ് ബഷീറിന്റെ മകൾ ഹാദി റുഷ്ദ (16) യാണ് വീടീനുള്ളിൽ ആത്മഹത്യ ചെയ്തതെന്നായിരുന്നു വാർത്തകൾ. സീറ്റ് ലഭിക്കാത്തതിൽ വിദ്യാർഥിനി സങ്കടപ്പെട്ടിരുന്നുവെന്ന് ബന്ധുക്കളും വെളിപ്പെടുത്തിയിരുന്നു. ഇതിനെ തുടർന്നാണ് അന്വേഷണം ആവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ കമ്മിറ്റി രംഗത്തെത്തിയത്.

അതേസമയം ആത്മഹത്യക്ക് പ്ലസ് വൺ സീറ്റ് പ്രശ്നവുമായി യാതൊരു ബന്ധവുമില്ല എന്ന് വരുത്തി തീർക്കാൻ ചില കേ​ന്ദ്രങ്ങളിൽ നടക്കുന്ന വ്യാജ പ്രചരണങ്ങളെ കുടുംബം തള്ളിയതായും ​ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ പ്രസിഡണ്ട് ജംഷീൽ അബൂബക്കർ ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ വ്യക്തമാക്കി. കഴിഞ്ഞ ദിവസം കുട്ടിയുടെ ഉപ്പയെയും കുടുംബത്തെയും സന്ദർശിച്ച് സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് കുറിപ്പെഴുതിയിരിക്കുന്നത്. അസാധാരണമായ രീതിയിൽ ഈ ആത്മഹത്യക്ക് പ്ലസ് വൺ സീറ്റ് പ്രശ്നവുമായി യാതൊരു ബന്ധവുമില്ല എന്ന് വരുത്തി തീർക്കാൻ ചിലർ കാര്യമായി തെറ്റായ പ്രചരണങ്ങൾ നടക്കുന്നത് ശ്രദ്ധയി​ൽപ്പെടുത്തിയപ്പോൾ കുടുംബം പങ്കുവെച്ച കാര്യങ്ങളാണ് ജംഷീൽ സോഷ്യൽ മീഡിയയിലെഴുതിയ കുറിപ്പിലുള്ളത്.

വിദ്യാർത്ഥിനി ഒരു മാനസിക രോഗിയാണ് എന്ന രീതിയിലാണ് ഒരു പ്രചരണം നടക്കുന്നത് എന്നാൽ കുടുംബത്തോട് സംസാരിച്ചപ്പോൾ അങ്ങനെ വലിയ പ്രശ്നമുള്ളതായി പറയുന്നില്ല. നന്നായി പഠിക്കുന്ന കുട്ടിയാണെന്നും ആർട്ടിസ്റ്റാണെന്നുമാണ് അറിയാൻ കഴിഞ്ഞത്. ഈ കുട്ടി മുന്നേ രണ്ട് തവണ ആത്മഹത്യക്ക് ശ്രമിച്ചു എന്ന പ്രചരണത്തെ ചൂണ്ടിക്കാണിച്ചപ്പോൾ അത് പച്ച കള്ളമാണെന്നാണ് കുടുംബം പറയുന്നത്. വീട്ടിൽ അവളുടെ മുറിയുടെ കുറ്റികളും മറ്റും ആത്മഹത്യ സാധ്യത ഉള്ളത് കൊണ്ട് മാറ്റിയിട്ടുണ്ട് എന്ന പ്രചരണത്തെയും കുടുംബം തള്ളി. മറ്റൊരു പ്രചാരണം അവൾക്ക് സീറ്റ് കിട്ടിയെന്നാണ്. എന്നാൽ അതും തെറ്റായ പ്രചരണമാണ്. രണ്ടാം അലോട്ട്മെൻ്റിൽ അവൾക്ക് സീറ്റ് കിട്ടിയിട്ടില്ല. ആത്മഹത്യക്ക് മുമ്പായി മകൾ അലോട്ട്മെൻ്റ് റിസൾട്ട് പരിശോധിച്ചതായും കുടുംബം പറയുന്നു.

Top