CMDRF

സുഭദ്ര കൊലപാതകം; കൂടുതല്‍ പേര്‍ക്ക് പങ്ക്? ബന്ധുവിനെ ചോദ്യം ചെയ്യാൻ പൊലീസ്

73 കാരി സുഭദ്രയുടെ നെഞ്ചിൽ ചവിട്ടി എന്നും കഴുത്ത് ഞെരിച്ചെന്നും പ്രതികളായ മാത്യുവും ശർമിളയും ചോദ്യം ചെയ്യലിൽ സമ്മതിച്ചു.

സുഭദ്ര കൊലപാതകം; കൂടുതല്‍ പേര്‍ക്ക് പങ്ക്? ബന്ധുവിനെ ചോദ്യം ചെയ്യാൻ പൊലീസ്
സുഭദ്ര കൊലപാതകം; കൂടുതല്‍ പേര്‍ക്ക് പങ്ക്? ബന്ധുവിനെ ചോദ്യം ചെയ്യാൻ പൊലീസ്

കേരളത്തെ ഞെട്ടിച്ച ആലപ്പുഴയിലെ സുഭദ്ര കൊലപാതക കേസിൽ കൂടുതല്‍ പേര്‍ക്ക് പങ്കെന്ന സംശയത്തിൽ പൊലീസ്. നിലവിൽ കേസിൽ അറസ്റ്റിലായ പ്രതി മാത്യുവിന്റെ ബന്ധുവായ റൈനോൾഡിനെ ചോദ്യം ചെയ്യുകയാണ് പൊലീസ്. ഇയാൾ കൊലപാതകത്തിന് സഹായം ചെയ്തോ എന്നാണ് പൊലീസിന്റെ സംശയം. അതേസമയം കൊല്ലപ്പെട്ട സുഭദ്രയ്ക്ക് ലഹരി നൽകിയോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. പ്രതിയായ മാത്യുവിനും ശർമിളയ്ക്കും ലഹരി എത്തിച്ച് നൽകുന്നത് റെയ്നോൾഡ് ആണെന്നാണ് പൊലീസ് പറയുന്നത്.

73 കാരിയുടെ കൊലപാതകം, അതിക്രൂരം!

POLICE INVESTIGATION AND SUBADRA

ആലപ്പുഴയിലെ കലവൂരിൽ വയോധികയായ സുഭദ്രയെ കൊന്ന് കുഴിച്ചുമൂടിയത് അതിക്രൂര മർദ്ദനത്തിന് ശേഷമാണെന്നാണ് പൊലീസ് പറയുന്നത്. 73 കാരിയായ സുഭദ്രയുടെ നെഞ്ചിൽ ചവിട്ടി എന്നും കഴുത്ത് ഞെരിച്ചെന്നും പ്രതികളായ മാത്യുവും ശർമിളയും ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ഇന്നലെ കർണാടക മണിപ്പാലിൽ നിന്ന് പിടിയിലായ പ്രതികളെ ഇന്ന് രാവിലെയാണ് മണ്ണഞ്ചേരി പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. തുടർന്ന് നടന്ന വിശദമായ ചോദ്യം ചെയ്യലിൽ സാമ്പത്തിക നേട്ടത്തിനായാണ് സുഭദ്രയെ കൊന്നതെന്ന് പ്രതികൾ വെളിപ്പെടുത്തി.

പ്രതിയായ മാത്യുവും ഷർമിളയും ചേർന്ന് സുഭദ്രയെ അതിക്രൂരമായി മർദിച്ചു. മേസ്തിരിയെ വിളിച്ചു വരുത്തി ഇരുവരും തങ്ങളുടെ വീടിന് പിറകുവശത്ത് ഒരു കുഴി എടുത്ത ശേഷം, ഏഴാം തിയ്യതി വൈകുന്നേരം തന്നെയാണ് കൊലപാതകം നടന്നന്നതെന്നും പ്രതികൾ പൊലീസിന് മൊഴി നൽകി. അതേസമയം അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Also Read: സുഭദ്ര കൊലക്കേസ്; പ്രതികളുമായി പൊലീസ് കേരളത്തിലേക്ക്

കൊലപാതകത്തിൽ കൂടുതല്‍ പേര്‍ക്ക് പങ്ക്?

POLICE ARE TAKING EVIDENCE

ഉഡുപ്പിയിൽ നിന്നും എട്ട് കിലോ മീറ്റർ അകലെയുള്ള മണിപ്പാലിലെ തന്റെ സുഹൃത്തിന്റെ വീട്ടിലേക്കുള്ള യാത്രമധ്യേയാണ് പ്രതികളായ ഇരുവരും അന്വേഷണ സംഘത്തിന്റെ പിടിയിലായത്. അതേസമയം ഉഡുപ്പി സ്വദേശിയായ ശർമിള പോകാൻ സാധ്യത ഉള്ള സുഹൃത്തുക്കൾ, ബന്ധുക്കൾ തുടങ്ങിയവരുടെ വിവരങ്ങൾ പൊലീസ് നേരത്തെ തന്നെ ശേഖരിച്ചിരുന്നു. ഇവിടങ്ങളിൽ വിവിധ സംഘങ്ങളായി തിരിഞ്ഞായിരുന്നു പൊലീസ് അന്വേഷണം.

Also Read: വയോധികയുടെ കൊലപാതകം; പോസ്റ്റ്മോര്‍ട്ടത്തിലെ പ്രാഥമിക വിവരങ്ങള്‍ പുറത്ത്

കൊലപാതക കൃത്യത്തിന് ശേഷം ഉഡുപ്പിയിലെത്തിയ പ്രതികൾ അടുത്ത ദിവസങ്ങളിൽ തന്നെ കൊച്ചിയിൽ തിരിച്ചെത്തി. എന്നാൽ കൊലപാതക വിവരം പുറത്തറിഞ്ഞതോടെയാണ് കഴിഞ്ഞ ദിവസം കൊച്ചിയിൽ നിന്ന് മണിപ്പാലിലേക്ക് യാത്ര തിരിച്ചത്. മാത്യുവിന്റെ സുഹൃത്തായ ഒരാൾ കൂടി പോലിസ് കസ്റ്റഡിയിൽ ഉണ്ട്. കൊലപാതകത്തിൽ മറ്റാർക്കും പങ്കില്ലെന്നാണ് വിലയിരുത്തൽ. കസ്റ്റഡിയിൽ വാങ്ങിയ ശേഷമാകും ഇനി കൂടുതൽ തെളിവെടുപ്പിലേക്ക് നീങ്ങുക.

Top