CMDRF

മാനനഷ്ടക്കേസില്‍ അരവിന്ദ് കെജ്‌രിവാള്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി സുപ്രീം കോടതി

ഫെബ്രുവരിയില്‍ ഗുജറാത്ത് ഹൈക്കോടതി തന്റെ മുന്‍കൂര്‍ ഹര്‍ജി തള്ളിയതിന് പിന്നാലെയാണ് കെജ്‌രിവാള്‍ സുപ്രീം കോടതിയെ സമീപിച്ചത്

മാനനഷ്ടക്കേസില്‍ അരവിന്ദ് കെജ്‌രിവാള്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി സുപ്രീം കോടതി
മാനനഷ്ടക്കേസില്‍ അരവിന്ദ് കെജ്‌രിവാള്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി സുപ്രീം കോടതി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യതയെ കുറിച്ച് നടത്തിയ പരാമര്‍ശത്തിനെതിരേ ഗുജറാത്ത് സര്‍വകലാശാല നല്‍കിയ മാനനഷ്ടക്കേസില്‍ ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അക്കാദമിക് യോഗ്യതയേയും ഗുജറാത്ത് സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദത്തിന്റെ സാധുതയേയും ചോദ്യം ചെയ്ത് പൊതുവേദികളിലും പത്രസമ്മേളനങ്ങളിലും കെജ്‌രിവാള്‍ നടത്തിയ പരാമര്‍ശങ്ങളെ തുടര്‍ന്നാണ് ഗുജറാത്ത് സര്‍വകലാശാല മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്.

സര്‍വകലാശാല മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട രേഖകളൊന്നും പ്രസിദ്ധീകരിക്കാത്തത് അത് വ്യാജമായതുകൊണ്ടാണോ എന്നായിരുന്നു കെജ്‌രിവാള്‍ ചോദിച്ചത്. തുടര്‍ന്ന് ഇത്തരം പരാമര്‍ശങ്ങള്‍ സര്‍വകലാശാലയെ അപകീര്‍ത്തിപ്പെടുത്തുന്നതും സര്‍വകലാശാലയുടെ പ്രശസ്തിയെ ബാധിക്കുന്നതുമാണെന്നും ചൂണ്ടിക്കാട്ടി സര്‍വകലാശാല രജിസ്ട്രാര്‍ പിയൂഷ് പട്ടേലാണ് കെജ്‌രിവാളിനും എ.എ.പി. നേതാവ് സഞ്ജയ് സിങ്ങിനുമെതിരേ ക്രിമിനല്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്.

Also Read: ജമ്മു കശ്മീരിലെ ആക്രമണം; ഉത്തരവാദിത്തം ഏറ്റെടുത്ത് പാകിസ്ഥാൻ

ഇതേ വിഷയത്തില്‍ സഞ്ജയ് സിങിന്റെ കാര്യത്തില്‍ കോടതി സ്വീകരിച്ച നിലപാട് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ ഹൃഷികേശ് റോയിയും എസ്.വി.എന്‍ ഭാട്ടിയും ഉള്‍പ്പെടുന്ന ബെഞ്ച് കെജ്‌രിവാളിന്റെ ഹര്‍ജിയും തള്ളിയത്. ഫെബ്രുവരിയില്‍ ഗുജറാത്ത് ഹൈക്കോടതി തന്റെ മുന്‍കൂര്‍ ഹര്‍ജി തള്ളിയതിന് പിന്നാലെയാണ് കെജ്‌രിവാള്‍ സുപ്രീം കോടതിയെ സമീപിച്ചത്.

2016-ല്‍ കെജ്‌രിവാളിന്റെ ആവശ്യപ്രകാരം കേന്ദ്ര വിവരാവകാശ കമ്മീഷന്‍ (സി.ഐ.സി.) ഡല്‍ഹി സര്‍വകലാശാലയോടും ഗുജറാത്ത് സര്‍വകലാശാലയോടും പ്രധാനമന്ത്രി മോദിയുടെ ബിരുദത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ നിര്‍ദേശിച്ചതോടെയാണ് കേസിന്റെ തുടക്കം.

Top