CMDRF

‘2017-ൽ നടന്ന സംഭവത്തിന്റെ റിപ്പോർട്ട് പുറത്തുവിടാൻ ഏഴു വർഷം?’; ഹേമ കമ്മറ്റി റിപ്പോർട്ടിതിരെ നടി തനുശ്രീ

‘2017-ൽ നടന്ന സംഭവത്തിന്റെ റിപ്പോർട്ട് പുറത്തുവിടാൻ ഏഴു വർഷം?’; ഹേമ കമ്മറ്റി റിപ്പോർട്ടിതിരെ നടി തനുശ്രീ
‘2017-ൽ നടന്ന സംഭവത്തിന്റെ റിപ്പോർട്ട് പുറത്തുവിടാൻ ഏഴു വർഷം?’; ഹേമ കമ്മറ്റി റിപ്പോർട്ടിതിരെ നടി തനുശ്രീ

ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ സിനിമാലോകവും താരങ്ങളും ചോദ്യശരങ്ങൾക്ക് മുന്നിലാണ്. റിപ്പോർട്ടിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ചർച്ചകൾ പുറത്തു നടക്കുമ്പോൾ സിനിമയ്ക്കുള്ളിലെ പല പ്രമുഖരും മൗനം പാലിക്കുന്നത് തുടരുകയാണ്. ഇതിനിടെ റിപ്പോർട്ടിനെതിരെ രൂക്ഷവിമർശനമാണ് നടി തനുശ്രീ ദത്ത ഉന്നയിക്കുന്നത്. ഒരു ഉപകാരവുമില്ലാത്ത റിപ്പോർട്ടാണ് ഹേമ കമ്മറ്റിയുടേതെന്ന് നടി തുറന്നടിക്കുന്നു. ഈ കമ്മിറ്റികളെക്കുറിച്ചും റിപ്പോർട്ടുകളെക്കുറിച്ചും തനിക്ക് മനസിലാവുന്നില്ലെന്നും അതെല്ലാം ഉപയോ​ഗശൂന്യമാണെന്നാണ് തോന്നുന്നതെന്നും നടി പറയുന്നു.

2017-ൽ നടന്ന ഒരു സംഭവത്തിനെത്തുടർന്നുണ്ടായ റിപ്പോർട്ട് പുറത്തുവിടാൻ അവർ ഏഴു വർഷമെടുത്തെതായും തനുശ്രീ കുറ്റപ്പെടുത്തി. ഇന്ത്യയിലെ മീ ടൂ പ്രസ്ഥാനത്തിന്റെ മുൻനിരയിലുണ്ടായിരുന്ന നടിയായിരുന്നു തനുശ്രീ ദത്ത. 2018-ൽ നടൻ നാനാ പടേക്കർക്കെതിരെ ​ഗുരുതരമായ ആരോപണങ്ങളാണ് തനുശ്രീ ഉന്നയിച്ചത്. ഹോൺ ഓകെ പ്ലീസ് എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ച് നാനാ പടേക്കർ തന്നോട് ലൈം​ഗിക താത്പര്യത്തോടെ മോശമായി പെരുമാറിയെന്ന് അവർ തുറന്ന് പറഞ്ഞിരുന്നു. തുടർന്ന് നിരവധി നടിമാർ മീ ടൂ ആരോപണങ്ങളുമായി രംഗത്തെത്തുകയുണ്ടായി.

ജോലി സ്ഥലത്തെ ലൈം​​ഗികാതിക്രമങ്ങൾക്കെതിരെ രൂപീകരിച്ച വിമൻസ് ​ഗ്രീവൻസ് കമ്മിറ്റി എന്നറിയപ്പെട്ട വിശാഖ കമ്മിറ്റിയേക്കുറിച്ചും തനുശ്രീ ദത്ത പരാമർശിച്ചു. “ഈ പുതിയ റിപ്പോർട്ട് ശരിക്ക് എന്താണ് ഉദ്ദേശിക്കുന്നത്? പ്രതികളെ പിടികൂടി ശക്തമായ ക്രമസമാധാന സംവിധാനം ഏർപ്പെടുത്തുക മാത്രമാണ് അവർ ചെയ്യേണ്ടിയിരുന്നത്. ഇത്രയധികം മാർഗനിർദേശങ്ങളുമായി വന്ന് പേജുകളും റിപ്പോർട്ടുകളും തയ്യാറാക്കിയ വിശാഖ കമ്മിറ്റിയെക്കുറിച്ച് ഈയവസരത്തിൽ ഓർക്കുന്നു. പക്ഷേ അതിനുശേഷം എന്താണ് സംഭവിച്ചത്? കമ്മിറ്റികളുടെ പേരുകൾ മാത്രം മാറിക്കൊണ്ടിരുന്നു.” തനുശ്രീ ദത്ത രോഷംകൊണ്ടു.

Top