CMDRF

സഞ്ചാരികളിൽ നിന്ന് നികുതി വാങ്ങാനൊരുങ്ങി തായ്‌ലന്‍ഡ്

വിമാനത്തിൽ എത്തുന്നവരുടെ കയ്യിൽനിന്നാണ് 300 ബാത്ത് ഈടാക്കുക. റോഡ് മാര്‍ഗവും കടല്‍മാര്‍ഗവും എത്തുന്നവരില്‍ നിന്ന് 150 ബാറ്റ് (380 ഇന്ത്യന്‍ രൂപ) ആയിരിക്കും ഈടാക്കുക

സഞ്ചാരികളിൽ നിന്ന് നികുതി വാങ്ങാനൊരുങ്ങി തായ്‌ലന്‍ഡ്
സഞ്ചാരികളിൽ നിന്ന് നികുതി വാങ്ങാനൊരുങ്ങി തായ്‌ലന്‍ഡ്

തായ്‌ലാൻഡിലേക്ക് ഒരു യാത്ര മിക്ക യാത്രാ പ്രേമികളുടെയും സ്വപ്നമായിരിക്കും. എന്നാൽ ഇനി യാത്രയുടെ ചെലവിലേക്ക് ഒരു 750 രൂപ കൂടെ അധികം പോയെക്കും. നേരത്തെ ഒന്ന് ഒഴിവാക്കിയ ടൂറിസം ടാക്‌സുമായി വീണ്ടും എത്തിയിരിക്കുകയാണ് തായ്‌ലന്‍ഡ്. 300 ബാത്ത് അഥവാ 750 രൂപയാണ് ടൂറിസം ടാക്‌സായി ഈടാക്കാന്‍ തായലന്‍ഡ് ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്. സഞ്ചാരികളുടെ സുരക്ഷ വര്‍ധിപ്പിക്കാനും, ടൂറിസം കേന്ദ്രങ്ങളുടെ വികസനത്തിനും അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കാനുമാണ് ഈ തുക വിനിയോഗിക്കുക.

വിമാനത്തിൽ എത്തുന്നവരുടെ കയ്യിൽനിന്നാണ് 300 ബാത്ത് ഈടാക്കുക. റോഡ് മാര്‍ഗവും കടല്‍മാര്‍ഗവും എത്തുന്നവരില്‍ നിന്ന് 150 ബാറ്റ് (380 ഇന്ത്യന്‍ രൂപ) ആയിരിക്കും ഈടാക്കുക. രണ്ടുവയസ്സിന് താഴെയുള്ള കുട്ടികളെ നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സഞ്ചാരികള്‍ ഏത് രീതിയിലാണ് ഈ തുക അടയ്‌ക്കേണ്ടത് എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

Also Read: ആശയവിനിമയ ഉപകരണങ്ങൾ ഉപേക്ഷിച്ച് ഇറാൻ റവല്യൂഷനറി ഗാർഡ്‌സ്

പുതുതായി ചുമതലയേറ്റ ടൂറിസം മന്ത്രി സൊറവോങ്ങ് തിയെന്‍തോങ്ങാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. വൈകാതെ തന്നെ സഞ്ചാരികളില്‍ നിന്ന് ഈ തുക ഈടാക്കുമെന്നാണ് വിവരം. ഒരു വര്‍ഷത്തിനുളളില്‍ തന്നെ തായ്‌ലന്‍ഡിന്റെ ടൂറിസം വരുമാനം മൂന്ന് ട്രില്ല്യണ്‍ ബാത്ത് ആയി ഉയര്‍ത്താന്‍ പ്രതിജ്ഞാബദ്ധമാണെന്ന് സൊറവോങ്ങ് തിയെന്‍തോങ്ങ് പ്രഖ്യാപിച്ചിരുന്നു. ഈ ലക്ഷ്യത്തിലേക്കുള്ള ആദ്യ പടിയായാണ് ടൂറിസം ടാക്‌സ് ഏര്‍പ്പെടുത്തിയത്.

Top