CMDRF

വോട്ട് ഏകാധിപത്യത്തിനെതിരെയെന്ന് ; സീതാറാം യെച്ചൂരി

വോട്ട് ഏകാധിപത്യത്തിനെതിരെയെന്ന് ; സീതാറാം യെച്ചൂരി
വോട്ട് ഏകാധിപത്യത്തിനെതിരെയെന്ന് ; സീതാറാം യെച്ചൂരി

ദില്ലി: ഇന്ത്യയെ സംരക്ഷിക്കാന്‍ ഏകാധിപത്യത്തിന് എതിരെ വോട്ട് ചെയ്തുവെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം ചെയ്യൂരി. വോട്ട് ചെയ്തത് ആംആദ്മി സ്ഥാനാര്‍ത്ഥിക്കാണെന്നും അദ്ദേഹം പറഞ്ഞു. മുമ്പ് ചെയ്യാത്ത പല വിട്ടുവീഴ്ചകളും ഇന്ത്യയെ സംരക്ഷിക്കാന്‍ തന്റെ പാര്‍ട്ടി ഇത്തവണ ചെയ്തു. മുംബൈയില്‍ ശിവസേന ഭവനില്‍ മുന്‍പ് പാര്‍ട്ടിക്കാര്‍ ആരും പോയില്ല. ഇത്തവണ അവിടെ യോഗത്തില്‍ അടക്കം പങ്കെടുത്തു. വര്‍ഗീയ പരാമര്‍ശങ്ങള്‍ ബിജെപി അവര്‍ത്തിക്കുമ്പോഴും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി എടുക്കാത്തത് ദൗര്‍ഭാഗ്യകരമാണെന്നും യെച്ചൂരി പറഞ്ഞു. അതേസമയം, ആറാം ഘട്ട ലോക്‌സഭ തെരഞ്ഞെടുപ്പിലേക്കുളള വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. ആറ് സംസ്ഥാനങ്ങളിലായി 58 മണ്ഡലങ്ങളാണ് ഇന്ന് പോളിംഗ് ബൂത്തിലേക്ക് എത്തിയത്. ആദ്യ മണിക്കൂറുകളില്‍ ഭേദപ്പെട്ട പോളിംഗ് രേഖപ്പെടുത്തി. കേന്ദ്രമന്ത്രിമാര്‍ അടക്കം പ്രമുഖര്‍ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. ആദ്യ രണ്ട് മണിക്കൂറില്‍ 10.82 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. കൂടുതല്‍ പോളിങ് ബംഗാളിലാണ്. 16.54 ശതമാനം. കുറവ് ഒഡീഷയില്‍ 7.43 ശതമാനം.

രാഷ്ട്രപതി ദ്രൗപദി മുര്‍മു, ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍, മുന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് , സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി,കേന്ദ്ര മന്ത്രിമാരായ എസ് ജയശങ്കര്‍, ഹര്‍ദീപ് സിംഗ് പുരി, എഎപി മന്ത്രി അതിഷി മെര്‍ലേന, ഗൗതം ഗംഭീര്‍, ഹരിയാന മുന്‍ മുഖ്യമന്ത്രിയും ബിജെപി സ്ഥാനാര്‍ഥിയുമായ മനോഹര്‍ലാല്‍ ഖട്ടര്‍, കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അടക്കമുള്ള പ്രമുഖര്‍ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.
എല്ലാവരും വോട്ടവകാശം വിനിയോഗിക്കണമെന്ന് പ്രിയങ്ക ഗാന്ധി ആഹ്വാനം ചെയ്തു. ആറ് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 58 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ദില്ലിയിലെയും ഹരിയാനയിലെയും എല്ലാ സീറ്റുകളിലും ഈ ഒറ്റഘട്ടത്തിലാണ് വോട്ടെടുപ്പ് നടക്കുക. 889 സ്ഥാനാര്‍ത്ഥികളാണ് ആറാം ഘട്ടത്തില്‍ ജനവിധി തേടുന്നത്.

Top