CMDRF

അനസിന്റെ സംഘത്തെ ലക്ഷ്യമിട്ട് ഭീകര വിരുദ്ധ സ്‌ക്വാഡും പൊലീസും നടത്തുന്ന പരിശോധന ഇന്നും തുടരും

അനസിന്റെ സംഘത്തെ ലക്ഷ്യമിട്ട് ഭീകര വിരുദ്ധ സ്‌ക്വാഡും പൊലീസും നടത്തുന്ന പരിശോധന ഇന്നും തുടരും
അനസിന്റെ സംഘത്തെ ലക്ഷ്യമിട്ട് ഭീകര വിരുദ്ധ സ്‌ക്വാഡും പൊലീസും നടത്തുന്ന പരിശോധന ഇന്നും തുടരും

കൊച്ചി: കുപ്രസിദ്ധ ഗുണ്ടാ നേതാവ് പെരുമ്പാവൂര്‍ അനസിന്റെ സംഘത്തെ ലക്ഷ്യമിട്ട് ഭീകര വിരുദ്ധ സ്‌ക്വാഡും പൊലീസും നടത്തുന്ന പരിശോധന ഇന്നും തുടരും. ഇന്നലെ സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി ഇടങ്ങളില്‍ റെയ്ഡ് നടത്തിയിരുന്നു. അനസിന്റെ അടുത്ത കൂട്ടാളിയാണ് തോക്കുകളുമായി പിടിയിലായ റിയാസ്. കൂട്ടാളികള്‍ പലരും ഒളിവില്‍ പോയതായാണ് വിവരം.

പെരുമ്പാവൂര്‍ സ്വദേശിയായ മറ്റൊരാളുടെ വീട്ടിലും ഒരേ സമയം റെയ്ഡ് നടന്നു. റിയാസിന്റെ വീട്ടിലെ റെയ്ഡ് വിവരം പുറത്ത് പോയതോടെ മറ്റ് പ്രതികള്‍ ഒളിവില്‍ പോയതായാണ് സൂചന. ആലുവ മാവിന്‍ചുവട് മുബാറക്ക് വധകേസില്‍ അടക്കം നിരവധി കേസുകളില്‍ പ്രതിയാണ് റിയാസ്. റെന്റ് എ കാര്‍ ഇടപാടുമായി ബന്ധപ്പെട്ടായിരുന്നു കൊലപാതകം. അനസിന്റെ സംഘത്തില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ ഔറംഗസേബ് എന്നയാള്‍ അടുത്തിടെ അനസിനെതിരെ നിരവധി വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. അനസ് ഇപ്പോള്‍ ദുബായി കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത് എന്നാണ് വിവരം. ഇയാള്‍ ദുബായില്‍ സൂപ്പര്‍ മാര്‍ക്കെറ്റ് തുടങ്ങിയെന്ന വിവരവും പുറത്ത് വന്നിരുന്നു. സമൂഹമാധ്യമങ്ങളില്‍ ഇതിന്റെ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. സമൂഹ മാധ്യമങ്ങളില്‍ ചെറുപ്പക്കാര്‍ അടക്കം നിരവധി ആരാധകരുമുണ്ട് അനസിന്.

പെരുമ്പാവൂര്‍ അനസിന്റെ കൂട്ടാളികളുടെയും ബന്ധുക്കളുടെയും വീടുകളിലാണ് വ്യാപക റെയ്ഡ് നടത്തിയത്. മാഞ്ഞാലിയിലെ റിയാസിന്റെ വീട്ടില്‍ നടത്തിയ റെയിഡില്‍ നാല് തോക്കുകളും വെടിയുണ്ടകളും കണ്ടെത്തി. റിയാസും പിടിയിലായി. അനസിന്റെ മറ്റൊരു കൂട്ടാളിയും കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ് കേസിലെ പ്രതിയുമായ എളമക്കര താന്നിക്കല്‍ സ്വദേശി അല്‍ത്താഫിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ റിവോള്‍വര്‍ സൂക്ഷിക്കുന്നതിനുള്ള ഉറയും കൈവിലങ്ങുകളും എയര്‍ പിസ്റ്റലില്‍ ഉപയോഗിക്കാവുന്ന ഒരു ബോക്‌സ് പെല്ലറ്റുകളും കണ്ടെത്തി. അനസുമായി ബന്ധമുള്ള ഒരാള്‍ താമസിച്ചിരുന്ന തമിഴ്‌നാട് ആനമലയിലെ വീട്ടിലും ഗുരുവായൂരിലെ ഫ്‌ലാറ്റിലും റെയ്ഡ് നടത്തി. ഒരു വടിവാള്‍ കണ്ടെത്തി. മറ്റൊരു കൂട്ടാളി മഞ്ചേരി സ്വദേശി നിസാറിന്റെ വീട്ടിലും ഇയാള്‍ ജോലി ചെയ്തിരുന്ന രാജാക്കാടുള്ള വീട്ടിലും റെയ്ഡ് നടത്തി. തമിഴ് നാട് മേട്ടുപാളയത്തെ മറ്റൊരു വീട്ടിലും റെയ്ഡ് നടന്നു. കല്‍പ്പറ്റയിലെ ഒരു റിസോര്‍ട്ടില്‍ ആയുധങ്ങള്‍ ഒളിപ്പിച്ചിട്ടുണ്ട് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലും പരിശോധന നടത്തി.

Top