ചെന്നൈ: നവജാതശിശുവിന്റെ പൊക്കിൾക്കൊടി മുറിക്കുകയും ആ ദൃശ്യങ്ങൾ തന്റെ യുട്യൂബ് ചാനലിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ യുട്യൂബർ ഇർഫാൻ മാപ്പ് പറഞ്ഞു. താൻ ഒരു ദുരുദ്ദേശ്യത്തോടെയും ചെയ്ത പ്രവൃത്തിയല്ലെന്നും സംസ്ഥാനത്തെ മെഡിക്കൽ നിയമങ്ങളെ താൻ ഏറെ ബഹുമാനിക്കുന്നുണ്ടെന്നും സഹായി വഴി ആരോഗ്യവകുപ്പിനു നൽകിയ വിശദീകരണക്കത്തിൽ ഇർഫാൻ വ്യക്തമാക്കി.
Also Read: ഒന്നും പുരിയലേ.. കേന്ദ്രമന്ത്രിയുടെ ഹിന്ദി കത്തിന് തമിഴിൽ മറുപടി അയച്ച് ഡി.എം.കെ എം.പി
നിലവിൽ ഇർഫാൻ വിദേശത്താണ്. ഷോളിംഗനല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ ഭാര്യ പ്രസവിച്ച ശേഷമുള്ള ദൃശ്യങ്ങളും കുഞ്ഞിന്റെ പൊക്കിൾക്കൊടി ഡോക്ടർമാരുടെ സമ്മതത്തോടെ മുറിക്കുന്നതിന്റെയും ദൃശ്യങ്ങൾ ഇർഫാൻ തന്റെ വിഡിയോ ചാനലിലൂടെ പുറത്തുവിട്ടതാണു പിന്നീട് വിവാദമായത്.