CMDRF

ഡോക്ടര്‍ ദമ്പതികളുടെ വീട്ടില്‍ നിന്നും സ്വര്‍ണവും പണവും കവര്‍ന്ന കേസ്; പ്രതി പിടിയില്‍

ഡോക്ടര്‍ ദമ്പതികളുടെ വീട്ടില്‍ നിന്നും സ്വര്‍ണവും പണവും കവര്‍ന്ന കേസ്; പ്രതി പിടിയില്‍
ഡോക്ടര്‍ ദമ്പതികളുടെ വീട്ടില്‍ നിന്നും സ്വര്‍ണവും പണവും കവര്‍ന്ന കേസ്; പ്രതി പിടിയില്‍

ആലപ്പുഴ: ഡോക്ടര്‍ ദമ്പതികളുടെ വീട്ടില്‍ നിന്നും സ്വര്‍ണവും പണവും കവര്‍ന്ന കേസിലെ പ്രതി പിടിയില്‍. കൊല്ലം തേവള്ളി പൗണ്ടില്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ജോസഫ് മകന്‍ ജെ മാത്തുകുട്ടി (52) യെയാണ് ചെങ്ങന്നൂര്‍ പൊലീസ് പിടികൂടിയത്. തിരുവന്‍വണ്ടൂര്‍ പ്രാവിന്‍കൂട് ജംഗ്ഷന് സമീപം ഡോ. സിഞ്ചുവും കുടുംബവും വാടകയ്ക്ക് താമസിച്ചിരുന്ന വീടിന്റെ വാതില്‍ കുത്തിത്തുറന്ന് കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ച 50 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും ഇരുപതിനായിരം രൂപയും മോഷ്ടിച്ച കേസിലാണ് അറസ്റ്റ്.

ഡോ. സിഞ്ചുവും ഭാര്യയും വൈകിട്ട് 8 മണിയോടെ മടങ്ങിയെത്തിയപ്പോഴാണ് സ്വര്‍ണ്ണവും പണവും നഷ്ടമായ വിവരം അറിയുന്നത്. ചെങ്ങന്നൂര്‍ പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അന്വേഷണം തുടങ്ങി. സമാന രീതിയില്‍ മോഷണം നടത്തി പിടിക്കപ്പെട്ട മോഷ്ടാക്കളെ ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിനോടുവിലാണ് നിരവധി കളവ് കേസില്‍ പ്രതിയായ മാത്തുക്കുട്ടിയാണെന്ന് തിരിച്ചറിയുന്നത്. പൊലീസ് അന്വേഷിക്കുന്നുണ്ടെന്ന് മനസിലാക്കി പ്രതി കോട്ടയത്തേക്ക് രക്ഷപെട്ടുപോകാന്‍ ശ്രമിക്കവേ കൊല്ലകടവ് പാലത്തില്‍ വെച്ചാണ് പിടികൂടിയത്.

ഇയാള്‍ കൊല്ലത്ത് നിരവധി വീടുകളില്‍ മോഷണം നടത്തിയതിന് 2017ല്‍ പിടിയിലായിരുന്നു. എല്ലാ ആഴ്ചയിലും കുടുംബവീടായ വടവാതൂരിലേക്ക് പോകുമ്പോള്‍ പ്രതി റോഡ് സൈഡില്‍ പൂട്ടിക്കിടക്കുന്ന വലിയ വീടുകള്‍ കണ്ടുവെയ്ക്കും. പിന്നീട് തിരിച്ചു പോകുമ്പോള്‍ നോക്കിവെച്ച വീട് പൂട്ടികിടക്കുകയാണെങ്കില്‍ തൊട്ടടുത്ത ദിവസം കോട്ടയത്ത് നിന്നും സ്‌കൂട്ടറില്‍ വന്നു സ്‌കൂട്ടര്‍ ദൂരെ സ്ഥലത്തു വച്ചിട്ട് ബസില്‍ കയറി സന്ധ്യയോടെ എത്തി വീട്ടില്‍ ആളില്ലെന്ന് ഉറപ്പുവരുത്തിയിട്ട് രാത്രി 7 മണിക്കും 9 മണിക്കും ഇടയിലുള്ള സമയം മോഷണം നടത്തി മടങ്ങുന്നതാണ് ഇയാളുടെ രീതി.

ചെങ്ങന്നൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ എ സി വിപിന്‍, എസ് ഐ മാരായ. പ്രദീപ് എസ്, രാജീവ് സി, എ എസ് ഐ അനില്‍കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഉണ്ണികൃഷ്ണപിള്ള, മുഹമ്മദ് ഷഫീക്ക്, അരുണ്‍ ഭാസ്‌കര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ജിജോ സാം, രതീഷ്‌കുമാര്‍ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Top