CMDRF

മുന്‍ ഓഫീസ് സൂപ്രണ്ടിന് നാല് വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി

മുന്‍ ഓഫീസ് സൂപ്രണ്ടിന് നാല് വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി
മുന്‍ ഓഫീസ് സൂപ്രണ്ടിന് നാല് വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി

രാജ്‌കോട്ട്: മുന്‍ ഓഫീസ് സൂപ്രണ്ടിന് നാല് വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി. ഗുജറാത്തിലെ രാജ്‌കോട്ടിലെ അഴിമതി വിരുദ്ധ കോടതിയിലെ സ്‌പെഷ്യല്‍ ജഡ്ജ് വി ബി ഗോഹിലാണ് വിരമിച്ച ഉദ്യോഗസ്ഥന് തടവ് ശിക്ഷ വിധിച്ചത്. ആളുകളെ റിക്രൂട്ട് ചെയ്യാനുള്ള ലൈസന്‍സ് അനുവദിക്കാന്‍ 2015ല്‍ 7500 രൂപ കൈക്കൂലി വാങ്ങിയതിനാണ് ശിക്ഷ. നേരത്തെ രാജ്‌കോട്ടിലെ അസിസ്റ്റന്റ് ലേബര്‍ കമ്മീഷണര്‍ ഓഫീസില്‍ ജോലി ചെയ്തിരുന്ന സമയത്താണ് ഹിരാലാല്‍ ചാവ്ഡ എന്നയാള്‍ കൈക്കൂലി വാങ്ങിയത്.

ജയ് ത്രിവേദി എന്നയാളില്‍ നിന്നാണ് ഇയാള്‍ കൈക്കൂലി ആവശ്യപ്പെട്ടത്. പണം നല്‍കാതെ വന്നതോടെ ജയ് ത്രിവേദിയുടെ അപേക്ഷ പരിഗണിക്കാതെ വരികയായിരുന്നു. അപേക്ഷയിലെ കാലതാമസത്തേക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് കൈക്കൂലിയാണ് വിഷയമെന്ന് വ്യക്തമായത്. മുതിര്‍ന്ന ഉദ്യോഗസ്ഥന് 5000 രൂപയും തനിക്ക് 2000 രൂപയും പ്യൂണിന് 500 രൂപയും വീതം നല്‍കണമെന്നാണ് ഹിരാലാല്‍ ആവശ്യപ്പെട്ടത്.

ജയ് ത്രിവേദ് സംഭവം അഴിമതി വിരുദ്ധ സ്‌ക്വാഡിനെ അറിയിച്ച് ഹിരാലാല്‍ ചാവ്ഡയെ കുടുക്കുകയായിരുന്നു. ലേബര്‍ കമ്മീഷണറുടെ ഓഫീസിന് പുറത്ത് വച്ചാണ് ഇയാള്‍ കുടുങ്ങിയത്. കൈക്കൂലിയില്‍ പ്യൂണ്‍ ആയിരുന്ന മോഹന്‍ കട്ടാരിയയ്ക്ക് പങ്കുണ്ടെന്ന് വ്യക്തമായെങ്കിലും മുതിര്‍ന്ന ഉദ്യോഗസ്ഥനെതിരെ തെളിവ് കണ്ടെത്താനായിരുന്നില്ല.

പ്യൂണിനും ഓഫീസ് സൂപ്രണ്ടിനും എതിരെയായിരുന്നു കുറ്റപത്രം സമര്‍പ്പിച്ചത്. എന്നാല്‍ ജയ് ത്രിവേദ് ഓഫീസിന് പുറത്തേക്ക് വിളിച്ച് വരുത്തി പണം ബലമായി പോക്കറ്റില്‍ വയ്ക്കുകയായിരുന്നുവെന്നാണ് കേസില്‍ ഹിരാലാല്‍ വാദിച്ചിരുന്നത്. എന്നാല്‍ ജോലി വിട്ട് പുറത്തേക്ക് പോകാന്‍ തക്കതായ കാരണം സര്‍ക്കാര്‍ ഉദ്യോഗസ്ഥനില്ലെന്നാണ് സര്‍ക്കാര്‍ പ്ലീഡര്‍ കോടതിയില്‍ വിശദമാക്കിയത്.

Top