CMDRF

പോലീസിനെ വട്ടംകറക്കി 17 കാരിയുടെ തിരോധാനം

പോലീസിനെ വട്ടംകറക്കി 17 കാരിയുടെ തിരോധാനം
പോലീസിനെ വട്ടംകറക്കി 17 കാരിയുടെ തിരോധാനം

ണ്ട് മാസം മുമ്പ് മിഷിഗണില്‍ കാണാതായ 17 -കാരിയെ കുറിച്ച് അന്വേഷിച്ച പൊലീസ് ഇപ്പോള്‍ അവള്‍ എവിടെയാണ് എന്ന് കണ്ടെത്തിയിരിക്കുകയാണ് . 17 -കാരിയായ പെണ്‍കുട്ടി ഒരു 44 -കാരനൊപ്പം കഴിയുകയാണെന്നും ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് എന്നുമാണ് പൊലീസ് പറയുന്നത്. മെയ് 31 -ന് വൈകുന്നേരം 6 മണിയോടെയാണ് സീഡാര്‍ സ്പ്രിംഗ്സിലെ സ്വന്തം വീട്ടില്‍ നിന്ന് പെണ്‍കുട്ടി അപ്രത്യക്ഷയായത്. പിന്നാലെ, അവളുടെ വീട്ടുകാര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. പൊലീസും വീട്ടുകാരും വലിയ തിരച്ചിലും നടത്തി. ജൂണ്‍ 1ന് അര്‍ദ്ധരാത്രിയോടെ റോക്ക്‌ഫോര്‍ഡിലെ ഒരു ബാറിനടുത്തുകൂടെ ഒറ്റയ്ക്ക് നടക്കുന്നതായിരുന്നു സെക്യൂരിറ്റി ഫൂട്ടേജില്‍ അവസാനമായി പകര്‍ത്തിയ അവളുടെ ദൃശ്യം. പിന്നീട്, അവളെവിടെപ്പോയി മറഞ്ഞെന്നോ അവള്‍ക്കെന്ത് സംഭവിച്ചെന്നോ കണ്ടെത്താനാവാതെ പൊലീസും വീട്ടുകാരും സംഘര്ഷത്തിലായി.

എഫ്ബിഐ, യുഎസ് മാര്‍ഷല്‍സ് സര്‍വീസ്, മിഷിഗണ്‍ സ്റ്റേറ്റ് പൊലീസ്, റോക്ക്ലാന്‍ഡ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സേഫ്റ്റി എന്നിവയെല്ലാം ഉള്‍പ്പെട്ട അതിവിപുലമായ തിരച്ചില്‍ ശ്രമങ്ങള്‍ നടത്തിയിട്ടും 17 -കാരിയുടെ പൊടി പോലും കണ്ടെത്താനായിരുന്നില്ല. എന്നാല്‍, ഇപ്പോള്‍ പൊലീസ് പറയുന്നത്. സെക്യൂരിറ്റി ഫൂട്ടേജില്‍ ബാറിനടുത്ത് നില്‍ക്കുന്നത് കണ്ട അതേ ദിവസം രാത്രി തന്നെയാണ് അവള്‍ ഇപ്പോള്‍ കഴിയുന്ന 44 -കാരന്റെ അടുത്തെത്തിയത് എന്നാണ്. സ്വമേധയാ ആണ് കുട്ടി വീട് വിട്ടുപോയതെന്ന് അറിയാമായിരുന്നെങ്കിലും അവളുടെ സുരക്ഷയെക്കുറിച്ച് വീട്ടുകാര്‍ക്കും പൊലീസിനും കടുത്ത ആശങ്കയുണ്ടായിരുന്നു എന്നും പൊലീസ് പറയുന്നു. ഒടുവില്‍ രണ്ട് മാസത്തെ അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് നിര്‍ണായകമായ വിവരം കിട്ടിയത്. ഒരു കമ്മ്യൂണിറ്റി മെമ്പറാണ് അവളെ കണ്ടത്. ആ സമയത്ത് അവള്‍ ഒരു ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു. പിന്നീടാണ്, കാണാതായ ദിവസം മുതല്‍ അവള്‍ ഈ 44 -കാരനൊപ്പം കഴിയുകയായിരുന്നു എന്ന് കണ്ടെത്തിയത്.

അതിലും അമ്പരപ്പിക്കുന്ന കാര്യം കാണാതായത് മെയ് 31 -നാണെങ്കില്‍ ജൂണ്‍ ഒന്നിന് പുലര്‍ച്ചെ രണ്ട് മണിക്കാണ് പെണ്‍കുട്ടി ആദ്യമായി ഈ 44 -കാരനെ കാണുന്നത് എന്നതായിരുന്നു. അന്ന് തന്നെ അവള്‍ അയാള്‍ക്കൊപ്പം താമസം ആരംഭിക്കുകയായിരുന്നു. എന്തായാലും, കെന്റ് കൗണ്ടി പ്രോസിക്യൂട്ടര്‍ ഓഫീസ് ആര്‍ക്കെതിരെയും കേസ് ചാര്‍ജ്ജ് ചെയ്തിട്ടില്ല എന്ന് പറയുന്നു. എന്നാല്‍, എന്തുകൊണ്ട് പെണ്‍കുട്ടി ഇറങ്ങിപ്പോയി, ഈ 44 -കാരനുമായുള്ള ബന്ധം എങ്ങനെയാണ് എന്നതെല്ലാംഅന്യോഷണം നടത്തിവരികയാണ് പൊലീസ്.

Top