കുടുംബം കടക്കെണിയിലാണ് ; കോഴിക്കോടുകാരൻ പെട്ടത് വൻ തട്ടിപ്പിൽ

രാജസ്ഥാനിലെ ചിറ്റോർഗട്ട്, മധ്യപ്രദേശിലെ അലോട്ട്, ഉജ്ജയിൻ എന്നിവിടങ്ങളിലെ വിവിധ ചൂതാട്ട കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.

കുടുംബം കടക്കെണിയിലാണ് ; കോഴിക്കോടുകാരൻ പെട്ടത് വൻ തട്ടിപ്പിൽ
കുടുംബം കടക്കെണിയിലാണ് ; കോഴിക്കോടുകാരൻ പെട്ടത് വൻ തട്ടിപ്പിൽ

കോഴിക്കോട്: കൊവിഡ് മൂലം തനിക്ക് തൊഴിൽ നഷ്ടപ്പെട്ടു. അമ്മയും ഭാര്യയും സഹോദരിയും അടങ്ങുന്ന തന്റെ കുടുംബം കടക്കെണിയിലാണ്. സഹായിക്കണം… കോഴിക്കോട് സ്വദേശിക്ക് വാട്സ്ആപ് വഴി ലഭിച്ചത് ഇങ്ങനെ ഒരു സന്ദേശമാണ്. പിന്നീട് തന്റെ കദന കഥകൾ വിവരിക്കുന്ന ഫോട്ടോകളും ശബ്ദ സന്ദേശങ്ങളും വന്നു. നിരവധി വിവരങ്ങൾ വാട്സ്ആപ് വഴി തന്നെ അയച്ചുകൊടുത്തു. എല്ലാം കണ്ട് മനസ്സലി‌ഞ്ഞപ്പോൾ കുറച്ച് പണം കടമായി കൊടുക്കാമെന്ന് കരുതി. എന്നാൽ വലിയ തട്ടിപ്പിലാണ് താൻ ചെന്നു ചാടുന്നതെന്ന സൂചനയേ അപ്പോൾ അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. രാജസ്ഥാൻ സ്വദേശികളായിരുന്നു ഈ തട്ടിപ്പിന് പിന്നിൽ.

പണം പിന്നീട് ഇയാൾ തിരികെ ആവശ്യപ്പെട്ടു. മറുപടി വന്നത് കുടുംബസ്വത്ത് വിൽപ്പന നടത്താൻ പോകുന്നുവെന്നും അതിൽ നിന്നും തിരികെ നൽകാമെന്നും. എന്നാൽ പിന്നാലെ നടുക്കുന്ന മറ്റൊരു വാർത്തയും എത്തി. ഇരയെ ഞെട്ടിച്ചുകൊണ്ട് സ്വത്ത് വിൽപ്പന നടത്തുന്നതുമായി ബന്ധപ്പെട്ട് സാമുദായിക കലാപമുണ്ടാകുന്ന സാഹചര്യമുണ്ടായെന്നും അതിന്റെ പേരിൽ ആത്മഹത്യയും കൊലപാതകവും ഉൾപ്പെടെ നടന്നു എന്നും അറിയിച്ചു.

Also Read: മദ്യലഹരിയിൽ സുഹൃത്തിനെ കൊലപ്പെടുത്തി യുവാവ്

നടന്നത് വൻ തട്ടിപ്പ്

SYMBOLIC IMAGE

ഇതിനെക്കാളൊക്കെ അപ്പുറം, തന്റെ സഹോദരി ആത്മഹത്യ ചെയ്തുവെന്നും പണം കൊടുത്ത കോഴിക്കോട് സ്വദേശിയുടെ പേര് ആത്മഹത്യാ കുറിപ്പിൽ എഴുതി വെച്ചിട്ടുണ്ടെന്നും പ്രതി വിളിച്ച് അറിയിച്ചു. ഒരു ആത്മഹത്യക്കുറിപ്പ് വ്യാജമായി ഉണ്ടാക്കി അയച്ചു കൊടുക്കുകയും ചെയ്തു. കൊലക്കുറ്റത്തിന് കേസിൽ പ്രതിയാക്കുമെന്നും നാട്ടിൽ നിന്ന് ആളുകൾ വന്നു കോഴിക്കോട് സ്വദേശിയെയും കുടുംബത്തെയും കൊല്ലുമെന്നും ഭീഷണിയായി.

ഇതിനൊക്കെ ശേഷമാണ് പ്രതി ഉന്നത പോലീസ് ഉദ്യോഗസ്ഥർ ആണെന്ന വ്യാജേന ബന്ധപ്പെടുന്നത്. പരാതിക്കാരനെതിരെ കൊടുത്ത കേസ് ഒത്തുതീർപ്പാക്കാനെന്ന പേരിൽ പല ദിവസങ്ങളിലായി 4,08,80,457 രൂപ തട്ടിയെടുക്കുകയും ചെയ്തുവെന്ന് പിന്നീട് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പരാതി കിട്ടിയ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഫോൺ വഴിയും വാട്സാപ്പ് വഴിയും ബന്ധപ്പെട്ടത് സുനിൽ ദംഗി എന്നയാളാണെന്ന് പോലീസ് കണ്ടെത്തി.

Also Read: അക്വേറിയത്തിൽ ഗൃഹനാഥൻ മരിച്ച സംഭവം കൊലപാതകം; രണ്ടുപേർ അറസ്റ്റിൽ

രാജസ്ഥാനിലെ ചിറ്റോർഗട്ട്, മധ്യപ്രദേശിലെ അലോട്ട്, ഉജ്ജയിൻ എന്നിവിടങ്ങളിലെ വിവിധ ചൂതാട്ട കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.

Top