CMDRF

ഒപ്പം കിടന്ന സുഹൃത്ത് രക്‌തത്തിൽ കുളിച്ച് മരിച്ചനിലയിൽ

കഴുത്തു മുറിഞ്ഞ് രക്തം കിടക്കയിൽ പടർന്ന നിലയിലായിരുന്നു മൃതദേഹം

ഒപ്പം കിടന്ന സുഹൃത്ത് രക്‌തത്തിൽ കുളിച്ച് മരിച്ചനിലയിൽ
ഒപ്പം കിടന്ന സുഹൃത്ത് രക്‌തത്തിൽ കുളിച്ച് മരിച്ചനിലയിൽ

ബെംഗളൂരു: ഒപ്പം കിടന്ന സുഹൃത്തിനെ രക്‌തത്തിൽ കുളിച്ച് മരിച്ചനിലയിൽ കണ്ടതിന്റെ ഞെട്ടലിലാണ് ബെംഗളൂരുവിലെ യുവതി. തലേദിവസം കിടക്കുന്നതിനു മുൻപ് ഭർത്താവുമായുള്ള പ്രശ്‌നങ്ങളെക്കുറിച്ചും ജീവനിൽ പേടിയുണ്ടെന്നും കൊല്ലപ്പെട്ട ബി.നവ്യശ്രീ (28) സുഹൃത്തു ഐശ്വര്യയോടു പറഞ്ഞിരുന്നു നൃത്താധ്യാപികയായ നവ്യശ്രീ എസ്എംവി ലേഔട്ടിലെ കെങ്കേരി ഉപനഗരയിലെ വാടക വീട്ടിൽ ഭർത്താവ് കിരണിനൊപ്പമായിരുന്നു താമസിച്ചിരുന്നത് സംഭവത്തിൽ കാബ് ഡ്രൈവറായ കിരണിൻ്റെ അറസ്‌റ്റ് പൊലീസ് രേഖപ്പെടുത്തി.

Victim and accused

പുലർച്ചെ ആറുമണിയോടെയാണ് ഐശ്വര്യ നവ്യശ്രീയുടെ മൃതദേഹം കാണുന്നത്. ഉടൻ തന്നെ അയൽക്കാരെയും പൊലീസിനെയും വിവരം അറിയിച്ചു. ജീവനിൽ പേടിയുണ്ടെന്ന് നവ്യശ്രീ പറഞ്ഞതിനെ തുടർന്നാണ് ചെറുപ്പം മുതലുള്ള കൂട്ടുകാരിയായ ഐശ്വര്യ കൂട്ടിനായി എത്തിയത്. രാത്രിയിൽ ബിയർ കുടിച്ചശേഷം ഇരുവരും കിടന്നുറങ്ങി. കൈവശമുള്ള മറ്റൊരു താക്കോൽ ഉപയോഗിച്ച് കിരൺ അകത്തുകടന്ന് കുറ്റകൃത്യം നടത്തിയെന്നാണ് പൊലീസിൻ്റെ നിഗമനം. നവ്യശ്രീയുടെ കഴുത്ത് മുറിഞ്ഞിട്ടുണ്ട്.

Also read: മൂന്നര വയസുകാരിയെ പീഡിപ്പിച്ച പിതാവ് പിടിയിൽ

ശിവമൊഗ്ഗ ജില്ലയിൽനിന്നുള്ളയാളാണ് നവ്യശ്രീ. മൂന്നു വർഷം മുൻപായിരുന്നു കിരണിന്റെയും നവ്യശ്രീയുടെയും വിവാഹം. വീട്ടുകാരുടെ എതിർപ്പ് അവഗണിച്ചുള്ള പ്രണയവിവാഹമായിരുന്നു. എന്നാൽ കഴിഞ്ഞ ഒരു വർഷമായി ഇരുവർക്കുമിടയിൽ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നു പൊലീസ് പറഞ്ഞു. രാത്രി പതിനൊന്നരയോടെയാണ് നവ്യശ്രീയും ഐശ്വര്യയും വീട്ടിലെത്തിയത്. അത്താഴം കഴിച്ച് ബിയറും കുടിച്ചശേഷമാണ് ഉറങ്ങിയത്. പിറ്റേന്ന് ശരീരത്തിൽ നനവ് പറ്റിയപ്പോഴാണ് ഐശ്വര്യ ഉണരുന്നതും സംഭവം കാണുന്നത്. കഴുത്തു മുറിഞ്ഞ് രക്തം കിടക്കയിൽ പടർന്ന നിലയിലായിരുന്നു മൃതദേഹം.

Top