CMDRF

യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച സംഘം പിടിയില്‍

യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച സംഘം പിടിയില്‍
യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച സംഘം പിടിയില്‍

കൂത്തുപറമ്പ്: സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിനെ തടഞ്ഞുനിര്‍ത്തി ബലമായി കാറില്‍ കയറ്റിക്കൊണ്ടുപോവുകയും ക്രൂരമായി മര്‍ദിച്ച് വഴിയില്‍ ഉപേക്ഷിക്കുകയും ചെയ്ത കേസില്‍ നാലുപേര്‍ അറസ്റ്റില്‍. കാര്യാട്ടുപുറത്തെ പി. നസീഫ് (28), വട്ടപ്പാറയിലെ കെ.കെ. റിനാസ് (26), മൂരിയാട്ടെ പി. ഫൈസല്‍ (31), കുറ്റിക്കാട്ടെ സി. വിവേക് (29) എന്നിവരെയാണ് കണ്ണവം ഇന്‍സ്‌പെക്ടര്‍ കെ.വി. ഉമേഷും സംഘവും ബംഗളൂരുവില്‍നിന്നും അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മേയ് 25ന് രാത്രിയായിരുന്നു സംഭവം. മാനന്തേരിയിലെ മിഥിലാജിനെ (26)യാണ് സംഘം തട്ടി ക്കൊണ്ടുപോയി മര്‍ദിച്ചത്. എരഞ്ഞോളി പാലത്തിന് സമീപംവെച്ച് എട്ടോളം വരുന്ന സംഘം മിഥിലാജിനെ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദിക്കുകയായിരുന്നു. ഇയാളുടെ സ്‌കൂട്ടര്‍ സംഘം കൈക്കലാക്കുകയും ചെയ്തു. തുടര്‍ന്ന് പുലര്‍ച്ച 1.45ഓടെ മിഥിലാജിനെ ചെറുവാഞ്ചേരിയില്‍ ഉപേക്ഷിക്കുകയായിരുന്നു. വ്യക്തിവൈരാഗ്യമാണ് അക്രമത്തിനിടയാക്കിയതെന്ന് പോലീസ് പറഞ്ഞു. ഈ കേസില്‍ രണ്ട് പ്രതികളെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. ഇവരില്‍ ഒളിവില്‍ കഴിഞ്ഞുവരുകയായിരുന്ന നാലുപേരാണ് അറസ്റ്റിലായത്. രണ്ടുപേരെകൂടി പിടികൂടാനുണ്ട്

ജില്ല പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം സ്‌പെഷ്യല്‍ സ്‌ക്വാഡാണ് പ്രതികളെ പിടികൂടിയത്. എസ്. ഐമാരായ ലതീഷ്, സുധീഷ് കുമാര്‍, എ.എസ്.ഐ അഭിലാഷ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ബിജേഷ് തെക്കുമ്പാടന്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ നിസാമുദ്ദീന്‍, അഷറഫ്, അനീസ് എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കൂത്തുപറമ്പ് ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു

Top