CMDRF

ജനറല്‍ നേഴ്‌സിങ്ങ് ഫീസ് മൂന്നിരട്ടി വര്‍ധിപ്പിക്കാന്‍ നീക്കവുമായി സര്‍ക്കാര്‍

ജനറല്‍ നേഴ്‌സിങ്ങ് ഫീസ് മൂന്നിരട്ടി വര്‍ധിപ്പിക്കാന്‍ നീക്കവുമായി സര്‍ക്കാര്‍
ജനറല്‍ നേഴ്‌സിങ്ങ് ഫീസ് മൂന്നിരട്ടി വര്‍ധിപ്പിക്കാന്‍ നീക്കവുമായി സര്‍ക്കാര്‍

കൊച്ചി: ജനറല്‍ നേഴ്സിങ് ഫീസ് മൂന്നിരട്ടിയിലേറെ കൂട്ടാന്‍ നീക്കം. സ്വകാര്യ മാനേജ്‌മെന്റ് അസോസിയേഷനുകളുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങിയ സര്‍ക്കാര്‍ ഇക്കാര്യം പരിശോധിക്കാന്‍ നേഴ്‌സിങ് കൗണ്‍സിലില്‍ സബ് കമ്മിറ്റി രൂപീകരിച്ചിരുന്നു. അടുത്ത നേഴ്‌സിങ് കൗണ്‍സില്‍ യോഗത്തില്‍ സബ് കമ്മിറ്റി മാനേജ്‌മെന്റുകള്‍ക്ക് അനുകൂലമായ റിപ്പോര്‍ട്ട് നല്‍കുമെന്നാണ് വിവരം. നിലവില്‍ 22000 വാര്‍ഷിക ഫീസുള്ള ജനറല്‍ നേഴ്‌സിങ് കോഴ്‌സിന് വാര്‍ഷിക ഫീസ് 72000 ആക്കണം എന്നാണ് മാനേജ്‌മെന്റ് അസോസിയേഷനുകളുടെ ആവശ്യം. ജനറല്‍ നേഴ്‌സിങ്ങിന്റെ ഫീസ് നിര്‍ണയിക്കുന്നത് സര്‍ക്കാരും നേഴ്‌സിങ്ങ് കൗണ്‍സിലും ചേര്‍ന്നാണ്. ബി എസ് സി നേഴ്‌സിങ് ഫീസ് ഇത്തവണ വര്‍ദ്ധിപ്പിച്ചിട്ടില്ല. അപ്പോഴാണ് ജനറല്‍ നേഴ്‌സിങ് ഫീസ് വര്‍ദ്ധനയ്ക്കുള്ള നീക്കം നടക്കുന്നത്.

നേഴ്‌സിങ് കൗണ്‍സില്‍ യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചയ്ക്ക് എത്തിയപ്പോള്‍ എതിര്‍ത്ത അംഗങ്ങളും ഉണ്ട്. ഇതോടെ സര്‍ക്കാര്‍ അവര്‍ക്ക് അനുകൂലമായി നിലപാട് എടുക്കാന്‍ വേണ്ടപ്പെട്ടവരെ ഉള്‍പ്പെടുത്തി ഒരു സബ്കമ്മിറ്റി രൂപീകരിച്ചു. സബ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് അടുത്ത നേഴ്‌സിങ് കൗണ്‍സില്‍ യോഗത്തില്‍ വച്ചേക്കും. മാനേജ്‌മെന്റുകളുടെ ആവശ്യമായ ഫീസ് വര്‍ധന എന്നുള്ള തരത്തിലേക്ക് സബ്കമ്മിറ്റി റിപ്പോര്‍ട്ട് ആയിട്ടുണ്ട് എന്നാണ് കൃത്യമായ സൂചന. വാര്‍ഷിക ഫീസ് ഉയര്‍ന്നാല്‍ ഒരു വിദ്യാര്‍ത്ഥിക്ക് മൂന്നു ലക്ഷത്തിലേറെ രൂപ കൊടുത്താകും പഠിച്ചിറങ്ങേണ്ടി വരിക. സ്വകാര്യമേഖലയില്‍ ജിഎന്‍എമ്മിന് മറ്റു കാര്യങ്ങളില്‍ കൂടി ഫീസ് ഏര്‍പ്പെടുത്തുമ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് പഠിച്ചിറങ്ങാന്‍ 5 ലക്ഷം രൂപയ്ക്ക് മുകളില്‍ ചെലവാകും.

Top