CMDRF

സര്‍വ്വകലാശാലകളെ കാവിവല്‍ക്കരിക്കാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നത്, രൂക്ഷ വിമര്‍ശനവുമായി ആര്‍ ബിന്ദു

സര്‍വ്വകലാശാലകളെ കാവിവല്‍ക്കരിക്കാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നത്, രൂക്ഷ വിമര്‍ശനവുമായി ആര്‍ ബിന്ദു
സര്‍വ്വകലാശാലകളെ കാവിവല്‍ക്കരിക്കാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നത്, രൂക്ഷ വിമര്‍ശനവുമായി ആര്‍ ബിന്ദു

തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനവുമായി ആര്‍ ബിന്ദു. ഉന്നത വിദ്യാഭ്യാസ മേഖലയെ ഗവര്‍ണര്‍ പുറകോട്ട് വലിക്കുകയാണെന്നും സര്‍വ്വകലാശാലകളെ കാവിവല്‍ക്കരിക്കാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കേരള സര്‍വകലാശാല സെനറ്റിലേക്ക് സ്വന്തം നിലയ്ക്ക് നാലു പേരെ നാമനിര്‍ദ്ദേശം ചെയ്ത ഗവര്‍ണറുടെ നടപടി ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഈ പശ്ചാത്തലത്തില്‍ ആയിരുന്നു മന്ത്രിയുടെ പ്രതികരണം. വ്യക്തിപരമായ ഇടപെടലുകള്‍ സര്‍വകലാശാലകളില്‍ ഗവര്‍ണര്‍ നടത്തുന്നുവെന്നും സര്‍വ്വകലാശാലകളില്‍ അങ്ങനെ ഒരു സ്ഥാനം ഗവര്‍ണര്‍ക്കില്ലെന്നതിന്റെ തെളിവാണ് കോടതി വിധികളെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

‘കലാലയങ്ങളും വിദ്യാലയങ്ങളും മികച്ച റാങ്കിങ് നേടി മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍ നടത്തുന്ന പരിശ്രമങ്ങളെ പുറകോട്ട് വലിക്കുവാന്‍ കഴിയുന്ന തരത്തിലുള്ള ഇടപെടലുകളാണ് ചാന്‍സലറുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത് എന്നുള്ളത് തികച്ചും നിര്‍ഭാഗ്യകരമായ കാര്യമാണ്. നിയമസഭ ഒറ്റക്കെട്ടായി അംഗീകരിച്ച ബില്ലില്‍ ഒപ്പുവെക്കാന്‍ അദ്ദേഹത്തിന് ഇപ്പോഴും കഴിഞ്ഞിട്ടില്ല. നിഷേധനാത്മക സമീപനം സ്വീകരിക്കുകയും അനാവശ്യമായിട്ടുള്ള വ്യക്തിഗത ഇടപെടലുകള്‍ സര്‍വകലാശാലയില്‍ നടത്തുകയുമാണ് അദ്ദേഹം ചെയ്തത്’, മന്ത്രി പറഞ്ഞു.

‘കേരള സര്‍വകലാശാലയിലെ സെനറ്റിലേക്ക് അക്കാദമിക് ക്വാളിറ്റിയോ, മറ്റ് മേഖലകളിലെ മികവോ പരിഗണിക്കാതെ എബിവിപിക്കാരാണെന്ന ഒറ്റക്കാരണത്താല്‍ വിദ്യാര്‍ത്ഥികളെ നോമിനേറ്റ് ചെയ്യപ്പെട്ട വിഷയത്തിലാണ് ഹൈക്കോടതി ഗവര്‍ണര്‍ക്ക് എതിരായ വിധി പ്രസ്താവിച്ച’തെന്നും മന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അദ്ദേഹം ക്രിമിനല്‍ എന്ന് വിശേഷിപ്പിച്ചു. ഫ്യൂഡല്‍ മനോഭാവത്തില്‍ നിന്നും ജനിക്കുന്നതാണ് ഇത്തരം പ്രസ്താവനകളെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ കോടതിവിധിയെക്കുറിച്ച് മാധ്യമങ്ങളുമായി ചര്‍ച്ച ചെയ്യാനില്ലെന്നായിരുന്നു ഗവര്‍ണറുടെ നിലപാടെന്നും മന്ത്രി വ്യക്തമാക്കി.

Top