ന്യൂഡല്‍ഹി: അച്ചടക്കലംഘനം നടത്തിയതിന് ഇന്ത്യന്‍ ഗുസ്തിതാരം അന്തിം പംഗലിനെ മൂന്ന് വര്‍ഷത്തേക്ക് വിലക്കിയേക്കുമെന്ന തരത്തില്‍ വന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ (ഐഒഎ).53 കിലോഗ്രാം വിഭാഗത്തിൽ മത്സരിച്ച അന്തിം പംഗൽ സഹോദരി നിഷ പംഗലിനെ നിയമവിരുദ്ധമായി ഒളിമ്പിക്‌സ് വില്ലേജിൽ കയറ്റാൻ ശ്രമിച്ചതിൽ നടപടി വന്നിരുന്നു. ഇതിനു പിന്നാലെയാണ് ഐഒഎ താരത്തെ മൂന്ന് വര്‍ഷത്തേക്ക് വിലക്കിയേക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നത്.
അക്രഡിറ്റേഷന്‍ കാര്‍ഡ് ദുരുപയോഗം ചെയ്തതിന് അന്തിം പംഗലിനെയും ഒപ്പമുള്ളവരെയും പാരീസില്‍നിന്ന് തിരിച്ചയച്ചിരുന്നു.താരങ്ങള്‍ക്കും പരിശീലകര്‍ക്കും മാത്രമായി ഒരുക്കിയ ഒളിമ്പിക്‌സ് വില്ലേജില്‍ അന്തിമിന്റെ അക്രഡിറ്റേഷന്‍ കാര്‍ഡുപയോഗിച്ച് നിഷ പ്രവേശിച്ചിരുന്നു. വനിതകളുടെ 53 കി.ഗ്രാം ഗുസ്തിയില്‍ പ്രീക്വാര്‍ട്ടറില്‍ തോറ്റ് അന്തിം പുറത്തായിരുന്നു.
ആദ്യ റൗണ്ടിലെ തോല്‍വിക്ക് പിന്നാലെ അന്തിമും പരിശീലകരും ഹോട്ടലിലേക്ക് മടങ്ങിയിരുന്നു. ഇതിനാല്‍ ഗെയിംസ് വില്ലേജില്‍ സൂക്ഷിച്ച സാധനങ്ങള്‍ എടുക്കുന്നതിനായി സഹോദരിക്ക് സ്വന്തം അക്രഡിറ്റേഷന്‍ കാര്‍ഡ് കൈമാറുകയായിരുന്നു താരം.സാധനങ്ങളുമായി പുറത്ത് കടക്കുന്നതിനിടെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. പരിശോധനയിൽ താരമല്ലെന്ന് മനസ്സിലായതോടെ ഉദ്യോഗസ്ഥർ പൊലീസിന് കൈമാറുകയായിരുന്നു. മൊഴി രേഖപ്പെടുത്തിയ ശേഷം പൊലീസ് വിട്ടയക്കുകയും ചെയ്തു. പിന്നീട് ഒളിമ്പിക്സ് അധികൃതർ ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷന് നോട്ടീസ് നൽകി. തുടർന്ന് അക്രഡിറ്റേഷൻ റദ്ദാക്കുകയും അന്തിമിനോടും സപ്പോർട്ടിങ് സ്റ്റാഫിനോടും ഉടൻ ഫ്രാൻസ് വിട്ട് പോകാൻ ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷൻ ആവശ്യപ്പെടുകയുമായിരുന്നു.
ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്ന അന്തിം പംഗൽ വനിതകളുടെ 53 കിലോഗ്രാം വിഭാഗത്തിൽ തുർക്കിയുടെ സെയ്‌നപ് യെറ്റ്ഗിലിനോട് 10-0ത്തിന് പരാജയപ്പെട്ട് ആദ്യ റൗണ്ടിൽ തന്നെ പുറത്തായിരുന്നു.