CMDRF

പുലി ഭീതിയിൽ നാട്; നിസംഗത തുടർന്ന് വനം വകുപ്പ്

വളർത്തു നായകളെ പലതിനേയും പുലി പിടിച്ചെന്ന് നാട്ടുകാർ പരാതിപ്പെടുന്നു

പുലി ഭീതിയിൽ നാട്; നിസംഗത തുടർന്ന് വനം വകുപ്പ്
പുലി ഭീതിയിൽ നാട്; നിസംഗത തുടർന്ന് വനം വകുപ്പ്

കാസർഗോഡ്: കാസർഗോഡ് ജില്ലയിലെ ഇരിയണ്ണി പ്രദേശം ഇപ്പോൾ പുലിപ്പേടിയിലാണ്. വളർത്തു നായകളെ പലതിനേയും പുലി പിടിച്ചെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. പുലിയെ കണ്ടെത്താൻ വനം വകുപ്പ് ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. ഇരിയണ്ണി പ്രദേശത്തെ പയം, ചെറ്റത്തോട്, മിന്നംകുളം, ബേപ്പ്, കുണിയേരി, പേരടുക്കം തുടങ്ങിയ സ്ഥലങ്ങളിൽ പതിവായി പുലിയെത്തുന്നു എന്നാണ് നാട്ടുകാർ പറയുന്നത്.

വളർത്തു നായകളേയും തെരുവ് നായകളേയും ഓരോ ദിവസവും കാണാതാവുന്നുവെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. പുലി ജനവാസ മേഖലയിൽ ഇറങ്ങുന്നത് തുടർന്നിട്ടും വനം വകുപ്പ് നിസംഗത തുടരുന്നുവെന്നാണ് ഉയർന്നുവരുന്ന ആക്ഷേപം.

പുലിയെ കണ്ടതായി നാട്ടുകാർ പരാതിപ്പെട്ടതോടെ വനംവകുപ്പ് നാല് ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. കുണിയേരി, മിന്നംകുളം, മുഗളി എന്നിവിടങ്ങളിലാണിത്. രാത്രിയിലും ദൃശ്യങ്ങൾ പകർത്താൻ കഴിയുന്ന ക്യാമറകളാണിത്.

എന്നാൽ ഇതുവരേയും പുലിയുടെ ദൃശ്യം ലഭിച്ചിട്ടില്ലെന്നാണ് വനം വകുപ്പ് പറയുന്നത്. അതേസമയം കഴിഞ്ഞ ദിവസം ചെറ്റത്തോട് അനിൽ കുമാറിൻറെ തോട്ടത്തിൽ പുലിയുടെ കാൽപ്പാടുകൾ കണ്ടെത്തി. സമീപത്തെ മറ്റ് തോട്ടങ്ങളിലും ചെളിയിൽ കാൽപ്പാടുകൾ പതിഞ്ഞിട്ടുണ്ട്.

Top