വീട്ടുജോലിക്കാരിയെ മദ്യം നൽകി പീഡിപ്പിച്ചു; പൊതുമേഖലാ സ്ഥാപനത്തിന്റെ മുൻ ഉന്നത ഉദ്യോഗസ്ഥൻ ഒളിവിൽ

സംഭവത്തിന്റെ പിറ്റേന്നു രാവിലെ യുവതിയെ വീട്ടിൽ തനിച്ചാക്കി പ്രതിയും കുടുംബവും തീർഥയാത്ര പോയിരുന്നു

വീട്ടുജോലിക്കാരിയെ മദ്യം നൽകി പീഡിപ്പിച്ചു; പൊതുമേഖലാ സ്ഥാപനത്തിന്റെ മുൻ ഉന്നത ഉദ്യോഗസ്ഥൻ ഒളിവിൽ
വീട്ടുജോലിക്കാരിയെ മദ്യം നൽകി പീഡിപ്പിച്ചു; പൊതുമേഖലാ സ്ഥാപനത്തിന്റെ മുൻ ഉന്നത ഉദ്യോഗസ്ഥൻ ഒളിവിൽ

കൊച്ചി : വീട്ടുജോലിക്ക് എത്തിയ ഒ‍‍ഡീഷ സ്വദേശിയായ ആദിവാസി യുവതിയെ(23) ലൈംഗികമായി പീഡിപ്പിച്ച വീട്ടുടമയ്ക്കായി പോലീസ് അന്വേഷണം. സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിൽ ഉയർന്ന പദവിയിൽ ജോലി ചെയ്ത വൈറ്റില സിൽവർസാൻഡ് ഐലൻഡിൽ ശിവപ്രസാദാണ് (74) പ്രതി. പീഡനത്തിനുശേഷം കുടുംബത്തോടൊപ്പം തീർത്ഥാടനത്തിന് പോയ ഇയാൾ ഇപ്പോൾ ഒളിവിലാണ്.

15ന് ആയിരുന്നു സംഭവം. 17നു തന്നെ എഫ്ഐആർ രജിസ്റ്റർ ചെയ്തെങ്കിലും ഒളിവിൽ പോയ പ്രതിയെ കണ്ടെത്താനായിട്ടില്ല. മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ച പ്രതിക്കായി തിരച്ചിൽ തുടരുകയാണെന്ന് പോലീസ് പറഞ്ഞു. അമ്മ മരിച്ച യുവതി രണ്ടാനമ്മയുടെ നിർബന്ധത്തെ തുടർന്ന് 12 വയസ്സ് മുതൽ വീട്ടു ജോലി ചെയ്യുകയായിരുന്നു. ഇതിനിടെയാണ് ഇക്കഴിഞ്ഞ ഒക്ടോബർ 4-ന് കൊച്ചി വൈറ്റിലയിലെ ശിവപ്രസാദിന്റെ വീട്ടിൽ 15,000 രൂപ മാസശമ്പളത്തിൽ ജോലിക്കായി എത്തിയത്.

Also Read: കാണാതായ യുവതിയുടെ മ‍ൃതദേഹം കണ്ടെത്തി; ജിം ട്രെയിനർ അറസ്റ്റിൽ

വീട്ടിൽ ആരുമില്ലാത്ത സമയത്ത് ജ്യൂസിൽ മദ്യം കലര്‍ത്തി നൽകി പീഡിപ്പിക്കുകയായിരുന്നു. പ്രതി ജൂസിൽ ലഹരിപദാർഥം കലർത്തി നൽകിയ ശേഷം കടന്നു പിടിച്ചു എന്നായിരുന്നു യുവതിയുടെ ആദ്യ മൊഴി. തന്റെ ബോധം മറഞ്ഞതിനാൽ തുടർന്നു നടന്നതൊന്നും അറിയില്ലെന്നും ഇവർ പോലീസിനോടു പറഞ്ഞു. ഇതിനാൽ, സ്ത്രീയുടെ മാന്യത ലംഘിച്ചതിനും ക്രിമിനൽ ബലപ്രയോഗത്തിനുമാണ് ആദ്യം എഫ്ഐആർ രജിസ്റ്റർ ചെയ്തത്. എന്നാൽ, തുടർന്നു നടത്തിയ വൈദ്യ പരിശോധനയുടെ റിപ്പോർട്ടും ഡോക്ടറുടെ സാക്ഷ്യവും പീഡനം നടന്നത് സ്ഥിരീകരിച്ചു. ഇതോടെ പീഡനക്കുറ്റം ചുമത്താൻ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു.

Also Read: പീഡനക്കേസിൽ ഡോക്ടർ അറസ്റ്റിൽ

സംഭവത്തിന്റെ പിറ്റേന്നു രാവിലെ യുവതിയെ വീട്ടിൽ തനിച്ചാക്കി പ്രതിയും കുടുംബവും തീർഥയാത്ര പോയിരുന്നു. ഈ സമയത്ത്, യുവതി നഗരത്തിൽ വീട്ടുജോലി ചെയ്യുന്ന ബന്ധു വഴി അതിഥിത്തൊഴിലാളികൾക്കു വേണ്ടിയുള്ള സാമൂഹിക സംഘടനയെ (സെന്റർ ഫോർ മൈഗ്രേഷൻ ആൻഡ് ഇൻക്ലൂസീവ് ഡവലപ്മെന്റ്– സിഎംഐഡി) സംഭവം അറിയിച്ചു. സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിൽ ഉയർന്ന പദവി വഹിച്ച വ്യക്തിയുടെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധമുയരുകയാണ്.

Top