CMDRF

സുഭദ്ര കൊലപാതകം: ഒളിവിൽ പോയ പ്രതികൾ പിടിയിൽ

കൊലപാതകത്തിന് ശേഷം ഇരുവരും ഒളിവിലായിരുന്നു. സുഭ​ദ്രയുടെ സ്വർണ്ണവും പണവും കൈക്കലാക്കായിരുന്നു കൊലപാതകം

സുഭദ്ര കൊലപാതകം: ഒളിവിൽ പോയ പ്രതികൾ പിടിയിൽ
സുഭദ്ര കൊലപാതകം: ഒളിവിൽ പോയ പ്രതികൾ പിടിയിൽ

ആലപ്പുഴ: ആലപ്പുഴ കലവൂര്‍ സുഭദ്ര കൊലപാതകത്തില്‍ പ്രതികള്‍ പിടിയിൽ. കർണാടകയിലെ മണിപ്പാലിൽ നിന്നാണ് നിധിൻ മാത്യൂസും ശർമിളയും പിടിയിലായത്. രണ്ടുദിവസം മുൻപ് വരെ പ്രതികൾ ഉടുപ്പിയിൽ ഉണ്ടായിരുന്നു എന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. ആഗസ്റ്റ് 10 ന് നാടുവിട്ട പ്രതികൾ വീണ്ടും അതെ മാസം 24 ന് മടങ്ങിയെത്തിയിരുന്നു.

കൊലപാതകത്തിന് ശേഷം ഇരുവരും ഒളിവിലായിരുന്നു. സുഭ​ദ്രയുടെ സ്വർണ്ണവും പണവും കൈക്കലാക്കായിരുന്നു കൊലപാതകം. കൊലയ്ക്ക് ശേഷം മൃതേദഹം കുഴിച്ചിട്ട് പ്രതികൾ രക്ഷപ്പെടുകയായിരുന്നു. സുഭദ്രയുടെ സ്വർണ്ണം ആലപ്പുഴയിൽ വിറ്റതായും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനടുത്ത് കരിത്തല റോഡ് ‘ശിവകൃപ’യില്‍ സുഭദ്രയുടെ (73) മൃതദേഹമാണ് ആലപ്പുഴ കലവൂരിലെ ശര്മിളയുടെയും മാത്യുസിന്റെയും വാടകവീട്ടിലെ വളപ്പില്‍ നിന്ന് കണ്ടെത്തിയത്. സുഭദ്രയുടെ കൊലപാതകം ആസൂത്രിതമാണെന്നാണ് പൊലീസിന്‍റെ നിഗമനം. കൊലയ്ക്ക് മുൻപ് തന്നെ വീടിന് പിന്നിൽ കുഴിയെടുത്തിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കടവന്ത്രക്കാരിയായ സുഭദ്രയെ ശർമിളയും മാത്യുവും ആലപ്പുഴ കലവൂരിലെ വീട്ടിൽ എത്തിച്ചത് സ്വർണവും പണവും മോഹിച്ചാണെന്ന നിഗമനത്തിലാണ് പൊലീസ്. എല്ലാം തട്ടിയെടുക്കാൻ സുഭദ്രയെ കൊല്ലണം എന്ന് നേരത്തെ തന്നെ പ്രതികൾ ഉറപ്പിച്ചിരുന്നു.

Top