CMDRF

ആഡംബര ഹോട്ടലില്‍ നടന്ന ദാരുണ സംഭവത്തിന്റെ കാരണം കടക്കെണിയെനന സൂചനയുമായി പൊലീസ്

ആഡംബര ഹോട്ടലില്‍ നടന്ന ദാരുണ സംഭവത്തിന്റെ കാരണം കടക്കെണിയെനന സൂചനയുമായി പൊലീസ്
ആഡംബര ഹോട്ടലില്‍ നടന്ന ദാരുണ സംഭവത്തിന്റെ കാരണം കടക്കെണിയെനന സൂചനയുമായി പൊലീസ്

ബാങ്കോക്ക്: ഒരാള്‍ പോലും സഹായത്തിനായി നിലവിളിച്ചില്ല, ഹോട്ടല്‍ ജീവനക്കാരോട സഹായം തേടിയില്ല ബാങ്കോക്കിലെ ഗ്രാന്‍ഡ് ഹയാത്ത് ഇറാവന്‍ എന്ന ആഡംബര ഹോട്ടലിന്റെ അഞ്ചാം നിലയില്‍ നടന്ന ദാരുണ സംഭവത്തിന്റെ കാരണം കടക്കെണിയെനന സൂചനയുമായി പൊലീസ്. ജൂലൈ രണ്ടാം വാരത്തിലാണ് ബാങ്കോക്കിലെ പഞ്ച നക്ഷത്ര ഹോട്ടലില്‍ ചൊവ്വാഴ്ച ആറ് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിയറ്റ്‌നാം സ്വദേശിയായ നാല് പേരും അമേരിക്കന്‍ പൌരന്മാരായ രണ്ട് വിയറ്റ്‌നാം വംശജരുമാണ് മരിച്ചത്. 37 വയസ് മുതല്‍ 56 വയസ് വരെ പ്രായമുളളവരാണ് മരിച്ചത്. പ്രഥമദൃഷ്ട്യാ സയനൈഡാണ് മരണകാരണമെന്ന് വിലയിരുത്തിയെങ്കിലും സംഭവത്തില്‍ മറ്റ് ദുരൂഹതകള്‍ നീക്കാനുള്ള ശ്രമത്തിലായിരുന്നു പൊലീസ്.തി നുഗേന്‍ ഫുവോങ് (46), ഇവരുടെ ഭര്‍ത്താവായ ഹോ ഫാം താന്‍ (49), തി നുഗേന്‍ ഫുവോങ് ലാന്‍ (47), ദിന്‍ ട്രാന്‍ ഫു (37), ഷെറിന്‍ ചോംഗ് (56), ദാംഗ് ഹംഗ് വാന്‍ (55) എന്നിവരാണ് പഞ്ച നക്ഷത്ര ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം അനുസരിച്ച് 23442412 രൂപയുടെ കടക്കെണിയിലായിരുന്നു ചോംഗ് ഉണ്ടായിരുന്നത്. തി നുഗേന്‍ ഫുവോങ് ഭര്‍ത്താവായ ഹോ ഫാം താന്‍ എന്നിവരില്‍ നിന്നായിരുന്നു ഈ പണം വാങ്ങിയിരുന്നത്.

ജപ്പാനിലെ ഹോസ്പിറ്റല്‍ നിര്‍മ്മാണത്തിന് വേണ്ടിയായിരുന്നു ഈ പണം വാങ്ങിയിരുന്നത്. എന്നാല്‍ ഈ പണം തിരികെ ലഭിക്കാതെ വന്നതോടെ ദമ്പതികള്‍ കോടതിയില്‍ പരാതി നല്‍കിയിരുന്നു. ഏതാനും ആഴ്ചയ്ക്കുള്ളില്‍ ഈ കേസ് ജപ്പാനില്‍ പരിഗണിക്കാനിരിക്കെയാണ് സംഭവം നടന്നത്. കേസ് കോടതിയിലെത്തും മുന്‍പുള്ള ധാരണ ചര്‍ച്ചകള്‍ക്കാണ് ഇവര്‍ ഇവിടെ എത്തിയതെന്നാണ് പൊലീസ് വിശദമാക്കുന്നത്. ദിന്‍ ട്രാന്‍ ഫു എന്ന 37കാരന്‍ ചലചിത്ര താരങ്ങളുടെ അടക്കമുള്ളവരുടെ മേക്കപ്പ് ആര്‍ട്ടിസ്റ്റാണ്. ചോംഗിനെ കാണാനെത്തിയതായിരുന്നു ഇയാളെന്നാണ് പൊലീസ് വിശദമാക്കുന്നത്. അപരിചിതരോടൊപ്പമല്ല മകന്‍ പോയതെന്നാണ് ദിന്‍ ട്രാന്‍ ഫുവിന്റെ പിതാവ് വിശദമാക്കുന്നത്.

ഏഴ് പേരുടെ പേരിലായിരുന്നു പഞ്ചനക്ഷത്ര ഹോട്ടലില്‍ ഇവര്‍ മുറിയെടുത്തിരുന്നു. ദാംഗ് ഹംഗ് വാനിന്റെ സഹോദരിയുടെ പേരിലാണ് ഏഴാമത്തെ മുറി എടുത്തിട്ടുള്ളത്. എന്നാല്‍ ഇവര്‍ക്ക് സംഭവത്തില്‍ പങ്കില്ലെന്നാണ് പൊലീസ് വിശദമാക്കുന്നത്. ഞായറാഴ്ച ചെക്കിന്‍ ചെയ്ത ശേഷം ഇവരെല്ലാം ഇവരുടെ മുറികളില്‍ കഴിഞ്ഞു. തിങ്കളാഴ്ച ഉച്ചയ്ക്ക് മുന്‍പ് ദാംഗ് ഹംഗ് വാന്‍ പിന്നീട് മൃതദേഹങ്ങള്‍ കണ്ടെത്തിയ 502ാം നമ്പര്‍ മുറിയിലേക്ക് ആറ് ഗ്ലാസ് ചായ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ മറ്റുള്ളവര്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്തും ഇവയെല്ലാം 502ാം മുറിയില്‍ എത്തിക്കാനായിരുന്നു അതാത് മുറികളില്‍ നിന്നുള്ള നിര്‍ദ്ദേശം.
ചായ പകര്‍ന്ന് നല്‍കാമെന്നുള്ള പരിചാരകന്റെ നിര്‍ദ്ദേശം തള്ളിയ ശേഷം ദാംഗ് ഹംഗ് വാന്‍ വാതില്‍ അടയ്ക്കുകയായിരുനന്ു. ഇതിന് പിന്നാലെ തന്നെ മറ്റുള്ളവരും 502ാം മുറിയിലേക്ക് എത്തി. ഉച്ച കഴിഞ്ഞ് രണ്ട് മണി കഴിഞ്ഞതോടെ എല്ലാവരും മുറിയിലേക്ക് എത്തി. ഇതിന് ശേഷം മുറിയില്‍ നിന്ന് മറ്റ് വിവരങ്ങള്‍ ഹോട്ടല്‍ ജീവനക്കാര്‍ക്ക് ലഭിച്ചില്ല. പിറ്റേന്ന് രാവിലെ ഇവരുടെ റൂമുമായി ബന്ധപ്പെടാന്‍ ശ്രമിച്ചിട്ട് സാധിക്കാതെ വന്നതോടെയായിരുന്നു പൊലീസ് എത്തി മുറി തുറന്നത്. യാതൊരു വിധത്തിലുമുള്ള സംഘട്ടനം നടന്നതിന്റെ ലക്ഷണങ്ങള്‍ ഇല്ലാത്ത നിലയിലായിരുന്നു പൊലീസ് മൃതദേഹം കണ്ടെത്തിയത്.

എല്ലാവരുടെ ശരീരത്തിലും സയനൈഡ് അകത്തെത്തിയതിന്റെ ലക്ഷണങ്ങള്‍ കണ്ടിരുന്നു. സയനൈഡ് അല്ലാതെ മറ്റ് കാരണങ്ങളൊന്നും ഇരുടെ മരണത്തിലില്ലെന്നും പൊലീസും വിശദമാക്കുന്നത്. മുറിയിലെത്തിയവരില്‍ രണ്ട് പേര്‍ മുറിയുടെ വാതിലിന് സമീപത്തേക്ക് എത്തിയിരുന്നുവെങ്കിലും ഇവര്‍ക്ക് വാതില്‍ തുറക്കാന്‍ ആയിരുന്നില്ല. ഇതിന് പിന്നാലെയാണ് കടക്കെണിയാണ് മരങ്ങള്‍ക്ക് പിന്നിലെന്നും സംഘത്തിലൊരാള്‍ തന്നെയാണ് മറ്റുള്ളവര്‍ക്ക് സയനൈഡ് നല്‍കിയതെന്നും പൊലീസ് വ്യക്തമാക്കുന്നത്. എന്നാല്‍ ചോംഗുമായുള്ള പണമിടപാടാണ് മറ്റുള്ളവരെ ഇവിടെ എത്തിച്ചതെന്നാണ് പൊലീസ് വിശദമാക്കുന്നത്.

Top