CMDRF

രാത്രിയിലെ പ്രശ്നം പകയായി; വീട്ടിലേക്ക് പോകുന്നതിനിടെ കുത്തിവീഴ്ത്തി

രാത്രിയിലെ പ്രശ്നം പകയായി; വീട്ടിലേക്ക് പോകുന്നതിനിടെ കുത്തിവീഴ്ത്തി
രാത്രിയിലെ പ്രശ്നം പകയായി; വീട്ടിലേക്ക് പോകുന്നതിനിടെ കുത്തിവീഴ്ത്തി

തിരുവനന്തപുരം: തലസ്ഥാനത്തെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഗുണ്ട പട്ടികയിലുള്ള ഷിബിലി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്. കൊല്ലപ്പെട്ട ഷിബിലി ബീമാപ്പള്ളി സ്വദേശിയാണ്. പ്രതികളെന്ന് കരുതുന്ന സഹോദരങ്ങൾ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. നിലവിലുള്ള കേസ് കൂടാതെ 20 മോഷണ കേസും അടിപിടിക്കേസും ഉൾപ്പെടെ 30 ലധികം കേസിലെ പ്രതിയാണ് ഷിബിലി.

രാത്രി ഏറ്റുമുട്ടി, പിറ്റേന്ന് കൊലപ്പെടുത്തി

അതേസമയം പൂന്തുറ സ്റ്റേഷനിലെ റൗഡി പട്ടികയിൽ ഉൾപ്പെട്ട ഷിബിലിയുമായി പ്രദേശവാസികളും മുൻ സുഹൃത്തുക്കളുമായി ഇനാദ്, ഹിജാസും രാത്രി 9 മണിക്ക് ബീമാപ്പള്ളി ടൗണിൽ വച്ച് ഏറ്റമുട്ടലുണ്ടായി. അതിന് ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നരയോടെ വീട്ടിലേക്കുള്ള വഴിയരികിലാണ് മൃതദേഹം കടന്നിരുന്നത്. ഹിജാസ് സഹോജരൻ ഇനാദ് എന്നിവർ സംഭവത്തിന് ശേഷം ഒളിവിലാണ്. അതേസമയം പ്രതികൾ ലഹരിക്കടിമകളാണെന്ന് പൊലീസ് പറയുന്നു. കൊലപാതകത്തിന് ശേഷം രക്ഷപ്പെട്ട പ്രതികൾ വിഴിഞ്ഞത്തെത്തി ഒരാളോട് കൊലപതാകം നടത്തിയ കാര്യം പറഞ്ഞതായും പൊലീസിന് വിവരം ലഭിച്ചു.

എന്നാൽ കഴിഞ്ഞ മാസവും ഒരു അടിപിടിക്കേസിൽ റിമാൻഡ് ചെയ്യപ്പെട്ട ഷിബിലി അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. എന്നാൽ കൊലപതാകത്തിലേക്ക് നീങ്ങിയ പ്രകോപനം എന്താണെന്ന് കാര്യം അന്വേഷിച്ച് വരികയാണന്ന് പൊലീസ് പറഞ്ഞു. കാപ്പാ കേസിലെ പ്രതിയായ കുറ്റിയാണി ജോയിനെ വെട്ടികൊലപ്പെടുത്തി ദിവസങ്ങൾ കഴിയുന്നതിന് മുമ്പാണ് റൗഡി പട്ടികയിൽ ഉൾപ്പെട്ടെ മറ്റൊരാളയും കൊലപ്പെടുത്തുന്നത്.

Top